തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളിൽ കൂടുതലും യുവാക്കൾ. 20നും 39നും മധ്യേ പ്രായമുള്ള 3489 പേർക്കാണ് കേരളത്തിൽ കോവിഡ് ബാധിച്ചത്. ആരോഗ്യമുള്ളവരെ പൊതുവിൽ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണ് നിഗമനമെങ്കിലും മറിച്ചുള്ള അനുഭവങ്ങളും സംസ്ഥാനത്തുണ്ട്. കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥനും ഇൗ സാഹചര്യങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ്. സംസ്ഥാനത്ത് സമ്പർക്കപ്പകർച്ചയിലൂടെ രോഗബാധിരാകുന്നവരിലും കൂടുതൽ യാവാക്കളാണ്. യുവാക്കളിൽ ലക്ഷണങ്ങൾ പ്രകടമാകാതെയുള്ള നിശ്ശബ്ദവ്യാപനവും നടക്കുന്നു. അതേസമയം, രോഗമുക്തി നിരക്കിലും മുന്നിൽ 20 നും 39 നും മധ്യേ പ്രായമുള്ളവരാണ്. കൂടുതൽ പേരിലും പൊതുവായി പ്രകടമാകുന്ന രോഗലക്ഷണം തൊണ്ടവേദനയാണ്. പിന്നീടുള്ളത് പനിയും ചുമയും. 10 ശതമാനത്തിൽ താഴെ പേർക്ക് തലവേദനയും ശരീരവേദനയും രോഗലക്ഷണമായി കാണപ്പെടുന്നു. 10 ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതരിൽ 71.9 ശതമാനവും പുരുഷന്മാരാണ്. 21.4 ശതമാനം സ്ത്രീകളും. അതേസമയം മൊത്തം രോഗികളിൽ 6.7 ശതമാനം പേരുടെ വിവരങ്ങൾ ലഭ്യമല്ല. 20 വയസ്സിനും 39 വയസ്സിനും മധ്യേ പ്രായമുള്ള 3489 പേരിൽ 745 പേർ സ്ത്രീകളാണ്. അതേസമയം 70 വയസ്സിന് മുകളിലുള്ള രോഗബാധിതരിൽ ഇരുവിഭാഗങ്ങളും ഒപ്പത്തിനൊപ്പമാണ്. 70-79 പ്രായവിഭാഗത്തിൽ 25 സ്ത്രീകളും 26 പുരുഷന്മാരുമാണ് രോഗബാധിതരായുള്ളത്. 80-89 വിഭാഗത്തിൽ 11 സ്ത്രീകളും 12 പുരുഷന്മാരും. രോഗബാധിതരുടെ പ്രായം തിരിച്ചുള്ള വിവരം പ്രായം സ്ത്രീ പുരുഷൻ വിവരം ലഭ്യമല്ലാത്തവർ ആകെ 10 ൽ താഴെ 147 156 19 322 10-19 129 194 06 329 20-29 450 1290 12 1755 30-39 295 1432 03 1734 40-49 240 1114 05 1360 50-59 196 701 04 907 60-69 75 254 01 331 70-79 25 26 01 52 80-89 11 12 01 24 90-100 0 1 0 1 പ്രായവിവരമറിയാത്തവർ 100 432 460 992 എം.ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.