കരാർ നിയമനങ്ങൾക്കെതിരെ എ.ഐ.വൈ.എഫ്

തിരുവനന്തപുരം: സർക്കാറിൻെറ കരാർ നിയമനങ്ങൾക്കെതിരെ സി.പി.ഐ യുവജന സംഘടന. വിവിധവകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ഒഴിവുകൾ നികത്താൻ കരാർ നിയമനങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പി.എസ്.സി വഴിയുള്ള നിയമനങ്ങൾ ത്വരിതപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. താൽക്കാലിക നിയമനങ്ങൾ അനിവാര്യമായ ഘട്ടങ്ങളിൽ എംപ്ലോയ്മൻെറ് എക്സ്ചേഞ്ചുകളിലൂടെ മാത്രമേ പാടുള്ളൂ. ഇതിനായി പേര് രജിസ്റ്റർചെയ്ത ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കാത്തിരിക്കുയാണ്. ഇവരെ മറികടന്നാണ് പല വകുപ്പുകളിലും കരാർ നിയമനങ്ങൾ നടത്തുന്നത്. വിവിധ പദ്ധതികളുടെ പേരിൽ രൂപവത്കരിക്കുന്ന കൺസൾട്ടൻസികളുടെ മറവിലാണ് ഉയർന്ന ശമ്പളത്തിൽ പല കരാർ നിയമനങ്ങളും. ഇവിടെ യോഗ്യതകൾ പാലിക്കപ്പെടുന്നില്ല. പല തസ്തികകളിലും വിരമിച്ചവരെപ്പോലും പുനർനിയമിക്കുന്നു. ഈ പ്രവണത അംഗീകരിക്കാനാകില്ലെന്നും വ്യവസ്ഥാപിത മാർഗത്തിലൂടെ നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.