നെടുമങ്ങാട്: മുഖ്യമന്ത്രിയുടെ ഓഫിസിന് ഉൾപ്പെടെ ബന്ധമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകുന്നത് സി.പി.എമ്മാണെണെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ജെ.ആർ. അനുരാജ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയും ഉന്നതന്മാരുടെ ബിനാമിയുമായ സന്ദീപ് നായരുടെ നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താംകല്ല് ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് സന്ദീപ് നായരുടെ സ്ഥാപനത്തിനുമുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറ് എസ്. സജി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എം.എ. ഉണ്ണിക്കണ്ണൻ, ജില്ല കമ്മിറ്റിയംഗം യദുകൃഷ്ണൻ, സിജുമോൻ എന്നിവർ സംസാരിച്ചു. carbon cars yuva morcha marcha police thadanjappol നെടുമങ്ങാട് കാർബൺ കാർസ് യുവമോർച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.