പേരയം: പഞ്ചായത്ത് വാർഷികപദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയുടെയും യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സ്റ്റാൻസി യേശുദാസൻ നിർവഹിച്ചു. 15 അംഗങ്ങൾ വീതമുള്ള നാല് യുവജന ഗ്രൂപ്പുകൾക്ക് ചെണ്ട, വീക്ക് ചെണ്ട, പെരുംചെണ്ട, മദ്ദളം എന്നീ വാദ്യോപകരണങ്ങളാണ് സൗജന്യമായി വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് 8000 രൂപ വീതം വിലവരുന്ന മേശയും കസേരയും വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് അനീഷ് പടപ്പക്കര അധ്യക്ഷതവഹിച്ചു. പ്രീപൈമറി അധ്യാപകരും ആയമാരും ദുരിതത്തിൽ കുണ്ടറ: പ്രീൈപ്രമറി സ്കൂൾ അധ്യാപകരെയും ആയമാരെയും കോവിഡ് കാലം ദുരിതത്തിലാക്കി. സർക്കാർ സ്കൂളുകളിൽ പ്രീൈപ്രമറിയിൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ രണ്ട് അധ്യാപകരും ആയമാരും ഉണ്ടാകും. ഇതിൽ ഒരു അധ്യാപികക്കും ആയക്കും മാത്രമാണ് പഞ്ചായത്ത് ഓണറേറിയം നൽകുന്നത്. ശേഷിക്കുന്ന അധ്യാപികക്കും ആയക്കും പി.ടി.എയാണ് തുക നൽകുന്നത്. ഇവർക്ക് അവധിക്കാലത്ത് സഹായമൊന്നും ലഭിക്കാറുമില്ല. മൂന്നുമാസമായി സ്കൂൾ അടഞ്ഞുകിടന്നതോടെ ഇവർ യാതൊരുവിധ സഹായവും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്. സർക്കാർ സ്കൂളുകളിലെ ബസ് ൈഡ്രവർമാരുടെയും സഹായിയുടെയും സ്ഥിതിയും ഇതിന് സമാനമാണ്. ഇവർക്ക് ആശ്വാസസഹായം നൽകുന്നതിന് സർക്കാർ തീരുമാനിക്കുകയും ഇവരുടെ വിവരങ്ങൾ സ്കൂളുകളിൽനിന്ന് ശേഖരിക്കുകയും ചെയ്തു. സമാനരീതിയിൽ പ്രീൈപ്രമറിയിലെ സർക്കാർ ഓണറേറിയം ലഭിക്കാത്ത ടീച്ചർമാർക്കും ആയമാർക്കും ആശ്വാസധനസഹായം സർക്കാർ നൽകണമെന്നാണ് ആവശ്യം. ടി.വി നൽകി വെള്ളിമൺ: ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന് പൂർവവിദ്യാർഥികൾ പത്തുകുട്ടികൾക്ക് ടി.വി നൽകി. വെള്ളിമൺ ഗവ. യു.പി സ്കൂളിലെ 1990 ബാച്ച് വിദ്യാർഥികളാണ് ടി.വി നൽകിയത്. വിതരണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ വി. അജയകുമാർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.