പ്രതി രവീന്ദ്രൻ
കുന്നംകുളം: പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ മധ്യവയസ്കന് 30 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. മങ്ങാട് അത്രപ്പുള്ളി വീട്ടിൽ രവീന്ദ്രനെയാണ് (രവി - 51) കുന്നംകുളം അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം.
പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയിൽ എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.കെ ഭൂപേഷിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.എസ്. ബിനോയിയും സഹായിക്കാനായി അഭിഭാഷകരായ അമൃത, അനുഷ എന്നിവരും എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മധുവും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.