മദ്യം വാങ്ങിക്കൊടുത്തില്ല; സുഹൃത്തിനെ വധിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

എരുമപ്പെട്ടി: മദ്യം വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച് കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂർ അമ്പലത്തു വീട്ടിൽ അബ്ബാസ് (31), ചൊവ്വന്നൂർ അയ്യപ്പത്ത് ചെറുവത്തൂർ വീട്ടിൽ സിജോ (31) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കൂട്ടുകാരനായ ഷിയാസ് എന്ന സിയാദിനെയാണ് ഇരുവരും ചേർന്ന് കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ 22ന് വൈകീട്ട് മൂന്നിന് സ്റ്റേഷൻ പരിധിയിലെ ആദൂരിലാണ് സംഭവം. ഇരുമ്പുവടികൊണ്ട് തലക്കടിച്ചും, ബലമായി കാറിൽ വലിച്ചു കയറ്റി മൂർച്ചയുള്ള ബ്ലേഡ് ഘടിപ്പിച്ച ആയുധംകൊണ്ട് മുറിവേൽപിച്ചുമാണ് കൊല്ലാൻ ശ്രമിച്ചത്.

സംഭവശേഷം സംസ്ഥാനം വിട്ട് ഒളിവിൽ പോയ പ്രതികളെ പഴനിയിൽ നിന്നാണ് പിടികൂടിയത്. ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. ഒന്നാം പ്രതി അബ്ബാസ് നിലവിൽ എരുമപ്പെട്ടി, വടക്കാഞ്ചേരി, കുന്നംകുളം സ്റ്റേഷനുകളിലായി 12 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

അന്വേഷണത്തിൽ എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ്, എസ്.ഐ കെ.പി. ഷീബു, എ.എസ്.ഐ കെ.ആർ. ജയൻ, എസ്.സി.പി.ഒമാരായ കെ. രാജേഷ്, ഐ.ബി ഷാജൻ, കെ.എസ്. അരുൺകുമാർ, എസ്. തോമസ്‌ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Two people have been arrested for trying to kill friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.