ഇബ്രാഹിം

ബൈക്ക് മോഷ്ടാവിനെ പിടികൂടി

എരുമപ്പെട്ടി: ബൈക്ക് മോഷ്ടാവിനെ പൊലീസ് പിടികൂടി. കേച്ചേരി ചിറനെല്ലൂർ വൈശ്യംവീട്ടിൽ ഇബ്രാഹീമിനെയാണ് (39) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തലക്കോട്ട്ക്കരയിൽ വാഹന പരിശോധന നടത്തുന്നതിനടെ ഇതുവഴി മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച പ്രതി പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെ കടന്നു കളയുകയായിരുന്നു.

എരുമപ്പെട്ടി പൊലീസ് പിന്തുടരുകയും കേച്ചേരിയിൽ പരിശോധന നടത്തിയിരുന്ന ഹൈവേ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബൈക്ക് തടഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. രേഖകൾ പരിശോധിച്ചപ്പോഴാണ് മൂന്നുമാസം മുമ്പ് മോഷ്ടിക്കപ്പെട്ട തോന്നല്ലൂർ സ്വദേശി ബിനേഷിെൻറ ബൈക്കാണെന്ന് തിരിച്ചറിഞ്ഞത്.

നിരവധി മോഷണ കേസിൽ പ്രതിയായ ഇബ്രാഹിം മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. എരുമപ്പെട്ടി എസ്.ഐ കെ. അബ്ദുൽ ഹക്കീം, ഹൈവേ പൊലീസ് എസ്.ഐ ടി.ഡി. ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീനാഥ്‌, സുമേഷ്, ശാലു വർഗീസ്, ബിൽജിത്ത്, ഹോം ഗാർഡുകളായ സുരേഷ്, തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - bike thief caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.