പുന്നയൂർക്കുളം 19ാം വാർഡിലെ രണ്ടാംനമ്പർ അംഗൻവാടി

കെട്ടിട മാതൃക

അണ്ടത്തോട് അംഗൻവാടി കെട്ടിടം യാഥാർഥ്യമാകുന്നു

അണ്ടത്തോട്: വാർഡിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ അംഗൻവാടി നിർമാണം യാഥാർഥ്യമാകുന്നു. പുന്നയൂർക്കുളം പഞ്ചായത്ത് 19ാം വാർഡിലെ രണ്ടാം നമ്പർ അംഗൻവാടിക്കാണ് ശാപമോക്ഷമായത്. കെട്ടിട നിർമാണത്തിന് ടി.എൻ. പ്രതാപൻ എം.പി 26.30 ലക്ഷം രൂപ അനുവദിച്ചു. പോന്നോത്ത്‌ രാജു സൗജന്യമായി നൽകിയ സ്ഥലത്താണ് അംഗൻവാടി നിർമിക്കുന്നത്. നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല. ഈ മാസം 15ന് വൈകുന്നേരം മൂന്നിന് ശിലാസ്ഥാപനം നടത്തുമെന്ന് പഞ്ചായത്ത് അംഗം കെ.എച്ച്. ആബിദ് പറഞ്ഞു.

Tags:    
News Summary - Andathodu Anganwadi building becomes a reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.