ഗോദയിൽ നാരായണേട്ടൻെറ മക്കൾ കാഞ്ഞാണി (തൃശൂർ): കമ്യൂണിസ്റ്റ് പാർട്ടിയുടെ സമരരംഗങ്ങളിലും പാലാഴി-കരിങ്കൊടി പോരാട്ടരംഗത്തും നിറഞ്ഞുനിന്നിരുന്ന മണലൂരിൻെറ പ്രിയ സഖാവ് നാരായണേട്ടൻെറ നാലു മക്കളും ഇത്തവണ ഗോദയിലുണ്ട്. പലയിടത്തും സഹോദരങ്ങൾ വ്യത്യസ്ത പാർട്ടിയിൽനിന്ന് പോരാടുമ്പോൾ അച്ഛൻെറ പാതയിൽ ഇടതുമുന്നണിയുടെ തന്നെ സ്ഥാനാർഥികളാണ് നാലുപേരും. നാരായണൻെറ മക്കളായ മുൻ മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. സുർജിത്ത്, സഹോദരിമാരായ ഷീബ ചന്ദ്രബോസ്, മേനക മധു, രജനി തിലകൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. ജില്ല പഞ്ചായത്ത് അന്തിക്കാട് ഡിവിഷനിലേക്കാണ് സുർജിത്ത് മത്സരിക്കുന്നത്. സി.പി.എം മണലൂർ ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഷീബ ചന്ദ്രബോസ് വാടാനപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് മത്സരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകയായിരുന്നു. മേനക മധുവിൻെറ മത്സരം അന്തിക്കാട് പഞ്ചായത്തിലെ 12ാം വാർഡിലാണ്. മഹിള അസോസിയേഷൻ അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറാണ്. സി.ഡി.എസ് ചെയർപേഴ്സനായിരുന്നു. രജനി തിലകൻ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ചാഴൂർ ഡിവിഷനിലെ സ്ഥാനാർഥിയാണ്. മഹിള അസോസിയേഷൻ ചാഴൂർ പഞ്ചായത്ത് പ്രസിഡൻറും ആലപ്പാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. നാരായണൻെറ മറ്റ് നാലു മക്കളായ ഗോപാലകൃഷ്ണൻ, ജനാർദനൻ, മല്ലിക, രമണി എന്നിവരും സി.പി.എം പ്രവർത്തകരാണ്. ആദർശരംഗത്ത് ഉറച്ചുനിന്ന അച്ഛൻെറ പ്രവർത്തനമാണ് മക്കളെയും ഇതിലേക്ക് നയിച്ചത്. പോരാട്ടരംഗത്ത് നിറഞ്ഞുനിന്നിരുന്ന നാരായണൻ ഇക്കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.