സ്റ്റേഷനിൽ കരണത്തടി: എസ്.ഐക്ക് നിയമസംരക്ഷണം ലഭിക്കില്ലെന്ന് ഹൈകോടതി

കൊച്ചി: പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ആളുടെ കരണത്തടിച്ച എസ്.ഐക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിൻെറ ഭാഗമായി കിട്ടുന്ന നിയമസംരക്ഷണത്തിന് അർഹതയില്ലെന്ന് ഹൈകോടതി. എസ്.ഐയുടെ നടപടി ഔദ്യോഗികജോലിയുടെ ഭാഗമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ. അനിൽകുമാറിൻെറ ഉത്തരവ്. തനിക്കെതിരെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോന്നി െപാലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന സി.ആർ. രാജു നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളി. കേസിൻെറ വിചാരണയുമായി മുന്നോട്ടുപോകാനും അനുമതി നൽകി. 2005 മാർച്ച് 15നാണ് കേസിന് ആസ്പദമായ സംഭവം. മോഹനൻ എന്നയാളുടെ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ച തന്നെ എസ്.ഐ അടച്ചിട്ട മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കരണത്ത് അടിച്ചെന്ന് കാണിച്ച് സതീഷ്കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് പത്തനംതിട്ട മജിസ്ട്രേറ്റ് എസ്.ഐക്കെതിരെ കേെസടുത്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിൻെറ ഭാഗമായുണ്ടായ പ്രവൃത്തിയാണെന്നായിരുന്നു എസ്.ഐയുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.