tcg pmn1 ഡോ. ഗഗൻദീപ് കാങ് തൃശൂർ: ഈ വര്‍ഷത്തെ പ്രഫ. വി. അരവിന്ദാക്ഷന്‍ പുരസ്‌കാരത്തിന് പ്രസിദ്ധ വൈദ്യശാസ്ത്രജ്ഞ ഡോ. ഗഗന്‍ദീപ് കാങ് അര്‍ഹയായി. കോവിഡ് പ്രതിരോധത്തിനായി നടത്തുന്ന സംഭാവനകൾ മുന്‍നിര്‍ത്തിയാണ് ഡോ. കാങ്ങിന് പുരസ്‌കാരം നല്‍കുന്നതെന്ന് പ്രഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷൻ പ്രസിഡൻറ് ഡോ. കാവുമ്പായി ബാലകൃഷ്ണനും സെക്രട്ടറി പി.എസ്. ഇക്ബാലും അറിയിച്ചു. ഇന്ത്യയിൽ കോവിഡിനെതിരായ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിൽ സുപ്രധാന സ്ഥാനമാണ് ഡോ. കാങ്ങിനുള്ളത്. തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള സമിതിയുടെ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ഇവർ ഫരീദാബാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍സ്ഥാനം രാജിെവച്ച് വെല്ലൂരില്‍ തിരിച്ചെത്തി. രോഗപ്രതിരോധരംഗത്തെ പഠന-ഗവേഷണങ്ങളില്‍ അന്തര്‍ദേശീയ പ്രശസ്തയായ ഡോ. കാങ്ങ്, ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പിന് ഇന്ത്യയില്‍നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിത ശാസ്ത്രജ്ഞയാണ്. റൊട്ടാവൈറസ് രോഗത്തിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാൻ നേതൃത്വം നല്‍കി ലക്ഷക്കണക്കിന് കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിച്ച ഇവരെ 'പ്രതിരോധ മരുന്നുകളുടെ തലതൊട്ടമ്മ' എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സമര്‍പ്പണ തീയതി പിന്നീട് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.