മാള (തൃശൂർ): ലോകത്തിൻെറ സ്വാസ്ഥ്യം കെടുത്തുന്ന രോഗഭീതി ഒഴിഞ്ഞ് എല്ലാവർക്കും സൗഖ്യം നൽകണേയെന്ന പ്രാർഥനയാണ് ശാസ്താവിനോട് തനിക്കുള്ളതെന്ന് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. ജയരാജ് പോറ്റി. മാള പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറക്കാലമായുള്ള പ്രാർഥനയാണ് ശബരിമല അയ്യപ്പനെ പൂജിക്കുകയെന്നത്. 35ാം വയസ്സിൽ മാളികപ്പുറം മേൽശാന്തിയായി എത്തിയപ്പോൾ മുതൽ ഈ ആഗ്രഹമുണ്ട്. ഒന്നര പതിറ്റാണ്ടിനുശേഷം 50ാം വയസ്സിലാണ് ആ മോഹത്തിന് നറുക്കുവീഴുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇേപ്പാൾ താഴെക്കാട് നാരായണത്ത് മഹാവിഷ്ണുക്ഷേത്രത്തിൽ മേൽശാന്തിയാണ്. അടുത്തദിവസം ശബരിമലയിലേക്ക് പുറപ്പെടും. ഒമ്പതാം വയസ്സ് മുതൽ പൂജാദികാര്യങ്ങളിൽ പങ്കെടുത്തുതുടങ്ങിയ ജയരാജ് പോറ്റി ബംഗളൂരു ജലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. പൂപ്പത്തി ചൂള്ളൂർ മുനിയത്തുകാവ് ക്ഷേത്രം, മഠത്തുംപടി ദുർഗാദേവിക്ഷേത്രം, ഐരാണിക്കുളം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും മേൽശാന്തിയായിരുന്നു. കൃഷ്ണൻ പോറ്റിയും വാര്യേക്കാട്ടുമഠം ലക്ഷ്മി അന്തർജനവുമാണ് മാതാപിതാക്കൾ. ഭാര്യ ഉമാദേവി അന്തർജനം കോട്ടയം ചൂര്യേക്കാട് താമരശ്ശേരി ഇല്ലത്തിലെ അംഗമാണ്. മക്കളായ ആനന്ദകൃഷ്ണൻ ബി.എസ്സി രണ്ടാംവർഷത്തിനും അർജുൻ കൃഷ്ണൻ പ്ലസ് വണിനും പഠിക്കുന്നു. --------- ഫോട്ടോ :tcg jayaraj with family വി.കെ. ജയരാജ് പോറ്റി കുടുംബത്തോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.