ഗ്യാസ് സിലിണ്ടർ കിട്ടാൻ ഒ.ടി.പി കാണിക്കണം

* ആദ്യഘട്ടത്തിൽ 100 നഗരങ്ങളിൽ തൃശൂർ: ബുക്ക് ചെയ്ത പാചകവാതക സിലിണ്ടർ കിട്ടണമെങ്കിൽ ഡെലിവറി ഏജൻറിനെ ഒ.ടി.പി (വൺ ടൈം പാസ്വേഡ്) കാണിക്കണം. രാജ്യത്തെ പാചകവാതക കമ്പനികളാണ് ഈ പരിഷ്കാരം കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ രാജസ്ഥാനിലെ ജയ്പൂരിൽ നടപ്പാക്കി. 100 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ സംവിധാനം വരുന്നത്. പിന്നീട് രാജ്യവ്യാപകമാക്കും. സിലിണ്ടർ ബുക്ക് ചെയ്താൽ എൽ.പി.ജി കമ്പനിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് 'ഡെലിവറി ഓതൻറിക്കേഷൻ കോഡ്' വരും. വിതരണക്കാരൻ വീട്ടിലെത്തിയാൽ മൊബൈൽ ഫോണിൽ വന്ന ഒ.ടി.പി കാണിച്ചാലേ സിലിണ്ടർ തരുകയുള്ളൂ. മറ്റാരെങ്കിലും സിലിണ്ടർ വാങ്ങാതിരിക്കാനും മോഷണം തടയാനുമാണ് പരിഷ്കാരമെന്നാണ് ഇന്ധനക്കമ്പനികൾ പറയുന്നത്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ മാറ്റം വന്നാലോ താമസസ്ഥലം മാറിയാലോ ഉടൻ എൽ.പി.ജി കമ്പനിയിൽ അറിയിച്ച് പുതിയ നമ്പറും വിലാസവും രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ, സിലിണ്ടർ കിട്ടാതെ പോകാനിടയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.