തൃശൂർ: 'കോവിഡ് കാലത്ത് നാട്ടാനകൾ എന്ത് ചെയ്യുകയായിരുന്നു?' ലോക ഗജ ദിനത്തോടനുബന്ധിച്ച് ചെന്നൈയിലെ െവെൽസ് കൽപിത സർവകലാശാല നടത്തിയ ഓൺലൈൻ സെമിനാറിലെ ചിന്താവിഷയം ഇതായിരുന്നു. കേരളത്തിൽനിന്നുള്ള ആന ഗവേഷകൻ മാർഷൽ സി. രാധാകൃഷ്ണൻ, വെറ്ററിനറി ഡോക്ടർമാരായ ജേക്കബ് വി. ചീരൻ, ടി.എസ്. രാജീവ് തുടങ്ങി രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുത്ത സെമിനാർ വിവിധ നിർദേശങ്ങളും മുന്നോട്ടുവെച്ചു. കോവിഡ്കാലത്ത് കേരളത്തിലും രാജസ്ഥാനിലുമാണ് നാട്ടാനകൾക്കായി പ്രത്യേക സർക്കാർ സഹായം ഉണ്ടായതെന്ന് വിദഗ്ധർ വിലയിരുത്തി. കേരള സർക്കാർ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ വളർത്തുമൃഗങ്ങൾക്കും ഓമന മൃഗങ്ങൾക്കും അനുവദിച്ച അഞ്ച് കോടി രൂപയിൽ നാട്ടാനകളെ പ്രത്യേകം ഉൾപ്പെടുത്തി റേഷൻ അനുവദിച്ചു. ആദ്യഘട്ടത്തിൽ ഇരുനൂറ്റിഇരുപതോളം നാട്ടാനകൾക്കാണ് പാക്കേജ് അനുവദിച്ചത്. ഓരോ ആനക്കും 16,000 രൂപ എന്ന തോതിൽ (പ്രതിദിനം 400 രൂപ വീതം) 40 ദിവസത്തേക്കാണ് റേഷൻ അനുവദിച്ചത്. അരി, റാഗി, ചെറുപയർ, മുതിര, ശർക്കര, മറ്റു ധാന്യങ്ങൾ, ഉപ്പ്, മഞ്ഞൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ആനക്കാരിലും ശ്രദ്ധയെത്തി. പാപ്പാന്മാർക്ക് ബോധവത്കരണവും വനംവകുപ്പും ഉടമസ്ഥ സംഘടനകളും ചേർന്ന് സാനിറ്റൈസർ, മാസ്ക് വിതരണവും നടത്തി. ആറ് മാസത്തെ ഉത്സവ സീസൺ നഷ്ടപ്പെട്ടത് ആന ഉടമകളെയും ദേവസ്വങ്ങളെയും പ്രതിസന്ധിയിലാക്കി. ആന പരിപാലനത്തിനുള്ള ചെലവിന് പലരും പാടുപെട്ടു. കെട്ടുതറിയിൽതന്നെ നിൽക്കേണ്ടി വന്നതിൻെറ പ്രശ്നമാണ് ആനകൾ നേരിട്ടത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ വനം വകുപ്പിൻെറ അനുമതിയോടെയാണ് ആനകളെ നിശ്ചിത ദൂരം ദിനേന നടത്തിച്ചത്. ഇപ്പോഴും അത് തുടരുന്നു. തുടരുന്ന കോവിഡ് കാലത്ത് 'ആനക്കാര്യം' എങ്ങനെ വേണമെന്ന നിർദേശങ്ങൾ സെമിനാറിൽ പങ്കെടുത്തവർ മുന്നോട്ടുവെച്ചു. നാട്ടാന സംരക്ഷണം, പരിചരണം എന്നിവക്ക് പ്രത്യേക പാക്കേജ് വേണം. കേന്ദ്ര-സംസ്ഥാന വനം-വന്യജീവി വകുപ്പുകൾ, /േപ്രാജക്റ്റ് എലഫൻറ് എന്നിവയുടെ സഹകരണത്തോടെ ആനകൾക്ക് പ്രത്യേക റേഷൻ പദ്ധതിയും അവശ്യ ചികിത്സ പദ്ധതിയും തയാറാക്കണം. പാപ്പാന്മാർക്ക് വേതനം, അടിയന്തര ചികിത്സ, സാമൂഹിക ക്ഷേമം എന്നിവ ഉറപ്പാക്കുക, നാട്ടാനകളെ പരിചരിക്കുന്ന ദേവസ്വങ്ങൾക്കും ഉടമകൾക്കും സാമ്പത്തിക പിന്തുണ, ജില്ല തലത്തിൽ ആനകളുടെ ആരോഗ്യവും ക്ഷേമവും ആവശ്യങ്ങളും വിലയിരുത്താനും നിരീക്ഷിക്കാനും പ്രത്യേകം കരുതൽ എന്നീ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.