കുന്നംകുളം മേഖലയിൽ രണ്ടുപേർക്ക് കോവിഡ്; കരിക്കാട് കടകൾ അടപ്പിച്ചു

*അക്കിക്കാവ്, കരിക്കാട് മേഖലയിൽ നിയന്ത്രണം. * അക്കിക്കാവിലെ സ്വകാര്യ ബാങ്ക് അടച്ചു കുന്നംകുളം: കുന്നംകുളം നഗരസഭ പ്രദേശത്തെ പൊർക്കളേങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊർക്കളേങ്ങാട് സ്വദേശിയായ 56കാരൻ ചൊവ്വന്നൂരിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ചൊവ്വന്നൂർ പഞ്ചായത്ത് ഒന്നാം വാർഡും കണ്ടെയിൻമൻെറ് സോണിൽ ഉൾപ്പെടുത്തി. ചങ്ങരംകുളത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരിയായ കരിക്കാട് സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിക്ക് കൊവിഡ് നിർണയിക്കപ്പെട്ടതോടെ ഇവരുടെ സമ്പര്‍ക്ക സാധ്യത കണക്കിലെടുത്ത് കരിക്കാട് മേഖലയില്‍ ആരോഗ്യ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഈ യുവതി ജോലി സംബന്ധമായി സന്ദർശനം നടത്തിയ അക്കിക്കാവിലെ സ്വകാര്യ ബാങ്കും വ്യാഴാഴ്ച അടച്ചു. ജൂൺ 30നാണ് ഇവര്‍ ചങ്ങരംകുളത്തെ ബാങ്കിലെത്തിയിരുന്നത്. ഇവിടെയുണ്ടായിരുന്ന പൊന്നാനി സ്വദേശിയുടെ സമ്പര്‍ക്കത്തിലാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. ഇയാളുടെ ഫലമെത്തിയത് ജൂലൈ നാലിനായിരുന്നു. ഇതോടെ യുവതി നിരീക്ഷണത്തിലേക്ക് പോയി. എന്നാല്‍, നാലുവരെയുള്ള സമ്പര്‍ക്ക സാധ്യത കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. യുവതിയുടെ പിതാവിന് കരിക്കാട് ജങ്ഷനില്‍ ചായക്കടയുള്ളതിനാൽ ഇദ്ദേഹത്തിൻെറ സമ്പര്‍ക്കം കണക്കിലെടുത്ത് കരിക്കാട് ജങ്ഷനിലെ മുഴുവൻ കടകളും അടപ്പിച്ചു. കഴിഞ്ഞ നാലിന് ബാങ്കിൻെറ അക്കിക്കാവ് ശാഖയിലും യുവതി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ശാഖ അടച്ചിടാനും ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും നിർദേശിച്ചത്. ഇവരുടെ നേരിട്ട് സമ്പര്‍ക്കമുള്ള കുടുംബാംഗങ്ങളുടെ സ്രവ പരിശോധന അടുത്ത ദിവസം നടക്കും. അതിൻെറ ഫലമെത്തിയ ശേഷമായിരിക്കും നിയന്ത്രണങ്ങളില്‍ അയവ് വരുത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.