തൃശൂർ: ഉപഭോക്തൃ തർക്ക പരിഹാര കമീഷന്‍റെ വിധി പാലിക്കാത്തത് ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹരജിയിൽ തൃശൂർ കോർപറേഷൻ സെക്രട്ടറിക്ക് വാറന്‍റ് അയക്കാൻ ഉത്തരവ്. പൂങ്കുന്നം 'ഗോപീകൃഷ്ണ'യിൽ ചന്ദ്രാംഗദമേനോൻ ഫയൽ ചെയ്ത ഹരജിയിലാണ് സെക്രട്ടറിക്കും വൈദ്യുതി വിഭാഗം അസി. സെക്രട്ടറിക്കും വാറന്‍റ് അയക്കാൻ കമീഷൻ ഉത്തരവിട്ടത്. ചന്ദ്രാംഗദ മേനോന് വൈദ്യുതി കുടിശ്ശിക ആരോപിച്ച് 72,155 രൂപയുടെ ബിൽ നൽകിയിരുന്നു. അത് ചോദ്യം ചെയ്ത് കമീഷനിൽ ഫയൽ ചെയ്ത ഹരജിയിൽ ബിൽ റദ്ദാക്കാനും 1,000 രൂപ ചെലവ് നൽകാനും വിധിച്ചിരുന്നു. വിധി പാലിക്കാതിരുന്നതിനെ തുടർന്ന് എതിർകക്ഷികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും കമീഷനെ സമീപിച്ചത്. പ്രസിഡന്‍റ് സി.ടി. സാബു, മെംബർമാരായ എസ്. ശ്രീജ, ആർ. രാംമോഹൻ എന്നിവരടങ്ങിയ കമീഷൻ പൊലീസ് മുഖേന വാറന്‍റ് അയക്കാൻ ഉത്തരവിട്ടു. വിധി പാലിക്കാതിരുന്നാൽ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കാൻ കമീഷന് അധികാരമുണ്ട്. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.