ബാങ്ക് നിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയെയും 12 വയസ്സുള്ള മകനെയും മർദിച്ചു; പ്രതി അറസ്റ്റിൽ

തിരുവല്ല: ബാങ്കിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയെ 12 വയസ്സുകാരനായ മകനെയും അതിക്രൂരമായി മർദിച്ച സംഭവത്തിൽ കുറ്റൂർ സ്വദേശിയായ 53 കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റൂർ വെള്ളാഞ്ചേരിൽ വീട്ടിൽ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്.

രോഗിയായ ഭാര്യയുടെ പേരിൽ ബാങ്കിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് സുരേഷ് ബുധനാഴ്ച രാത്രിയാണ് അക്രമം അഴിച്ചുവിട്ടത്. മർദനം തടയാൻ എത്തിയ 12 വയസ്സുകാരനായ മകനെയും സുരേഷ് ഉപദ്രവിച്ചു. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കൾ ചേർന്ന് ഭാര്യയെയും മകനെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ തിരുവല്ല പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മദ്യത്തിന് അടിമയായ സുരേഷ് ഭാര്യയുടെ പേരിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് മർദിക്കുന്നത് പതിവായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ ഭാര്യയും മകനും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ജൂൺ 29ന് രാത്രി എട്ടരയോടെ മദ്യപിച്ച് ലക്കുകട്ട് സുരേഷ് ഓടിച്ചിരുന്ന കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. അപകട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്നീട് ഇയാളുടെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested for beating wife and son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.