മോഷണം നടന്ന മനക്കച്ചിറയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
തിരുവല്ല: തിരുവല്ലയിലെ മനക്കച്ചിറയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമോതിവും ഓട്ടുപാത്രങ്ങളും ടി.വിയും ഇൻവർട്ടറും ഉൾപ്പെടെ നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു. വള്ളംകുളം പടിഞ്ഞാറ് മനക്കച്ചിറ നിലക്കത്താനത്ത് പരേതനായ എം.കെ. രാമചന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. രാമചന്ദ്രൻ നായരുടെ തുകലശ്ശേരി സ്വദേശിയായ രണ്ടാമത്തെ മകൻ സതീഷ് ചന്ദ്രൻ ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
പിൻവശത്തെ മുറിയുടെ വെന്‍റിലേറ്റർ മോഷ്ടാക്കൾ തകർത്തിട്ടുണ്ട്. ഇതുവഴിയാവാം മോഷ്ടാക്കൾ അകത്തുകയറിയത് എന്നാണ് പോലീസിന്‍റെ നിഗമനം. വീടിന്റെ പിൻവശത്തെ രണ്ട് വാതിലുകളും അകത്തുനിന്ന് തുറന്നനിലയിലാണ് കാണപ്പെട്ടത്. വീട്ടിലെ മൂന്ന് കിടപ്പുമുറികളിലെയും അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. അലമാരയിലെ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ടിട്ടുണ്ട്.തിരുവല്ല എസ്.എച്ച്.ഒ കെ.എസ് സുജിത്ത്, എ.എസ്.ഐ ജോജോ ജോസഫ് എന്നിവർ സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. പ്രദേശവുമായി പരിചയമുള്ള ആരെങ്കിലും മോഷണസംഘത്തിന്റെ പിന്നിലുണ്ടാവാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.