ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; വട്ടംചുറ്റി പൊലീസ്

തിരുവല്ല: തിരുമൂലപുരത്ത് കമിതാക്കൾ ഒളിച്ചോടിയ സംഭവത്തിൽ ഭർത്താവ് നൽകിയ വ്യാജ പരാതിയിൽ പൊലീസ് വട്ടംചുറ്റിയത് 24 മണിക്കൂർ. ഭാര്യ ഷീനയെയും മൂന്നുവയസ്സുള്ള കുഞ്ഞിനെയും കാറിലെത്തിയ കാമുകൻ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയെന്നാണ് തിരുമൂലപുരം സ്വദേശിയായ സന്ദീപ് സന്തോഷ് പരാതി നൽകിയത്. തിരുമൂലപുരത്ത് തട്ടുകടയിൽനിന്ന് ആഹാരം കഴിച്ചശേഷം തന്നോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവമെന്നും തിങ്കളാഴ്ച രാത്രി 12 മണിയോടെ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പൊലീസ് യുവതിയെയും കുഞ്ഞിനെയും കണ്ടെത്താൻ രാത്രി മുഴുവൻ പരക്കംപാഞ്ഞു. തുടർന്ന് തിരുവല്ല സി.ഐ ബി.കെ. സുനിൽ കൃഷ്ണന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം കാമുകനായ ചെങ്ങന്നൂർ തിട്ടമേൽ കോട്ടയ്ക്ക തൊഴുത്ത് വീട്ടിൽ പ്രിന്‍റു പ്രസാദിനെയും(32) യുവതിയെയും പെൺകുഞ്ഞിനെയും കണ്ടെത്തി.

ഇതോടെയാണ് ഭർത്താവിന്‍റെ പരാതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരമാണ് പ്രിന്‍റുവിനൊപ്പം പോയതെന്ന് ഷീന മൊഴിനൽകി. ഏതാനും മാസം മുമ്പ് ഷീന പ്രിന്‍റുവിനൊപ്പം പോയിരുന്നുവെന്നും അന്ന് നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമല്ലാതിരുന്നതിനാലാണ് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നുകാണിച്ച് പരാതി നൽകിയതെന്നും സന്ദീപ് പൊലീസിനോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴി കോടതിയിലും ഷീന ആവർത്തിച്ചതോടെ ഇവരെ കാമുകനായ പ്രിന്‍റുവിനൊപ്പം വിടുകയായിരുന്നു.

Tags:    
News Summary - Complaint that his wife was abducted; Police circled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.