പത്തനംതിട്ട: എല്ലാവിധ ഭക്ഷ്യവസ്തുക്കളും വിഷരഹിതമായി ഉൽപാദിപ്പിച്ച് അവ തട്ടയുടെ സ്വന്തം ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ എത്തിക്കുന്നതിന് ഒരുങ്ങുകയാണ് പന്തളം തെക്കേക്കര പഞ്ചായത്ത്.
ആദ്യപടിയായി മഞ്ഞളിന്റെയും വെളിച്ചെണ്ണയുടെയും ഉൽപാദനത്തില് സ്വയംപര്യാപ്തത നേടാൻ ശ്രമം തുടങ്ങി. ഈ വര്‍ഷം 21 ഹെക്ടര്‍ സ്ഥലത്തുകൂടി മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കും. 600 കര്‍ഷകരെ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി അത്യുൽപാദന ശേഷിയുള്ള പ്രതിഭ ഇനത്തിൽപെട്ട മഞ്ഞള്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.മഞ്ഞൾ കൃഷിരീതി, പരിപാലനം എന്നിവ സംബന്ധിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം നല്കി.
തട്ടയുടെ മഞ്ഞള്‍ എന്ന ബ്രാന്‍ഡ് നെയിമിലായിരിക്കും വിപണിയില്‍ എത്തിക്കുക. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി മായം കലരാത്ത വെളിച്ചെണ്ണ ഉൽപാദിപ്പിച്ച് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.