യഥാർഥ ടിക്കറ്റിനെക്കാൾ കട്ടിയുള്ള കടലാസിലാണ് വ്യാജൻ പ്രിന്‍റ് ചെയ്തിരുന്നത് അടൂർ: കേരള ഭാഗ്യക്കുറിയുടെ വിൽപന തകൃതിയായി നടക്കുമ്പോൾ വ്യാജൻ വിലസുന്നു. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വ്യാജനെ വാങ്ങിയവർക്ക് പണം നഷ്ടമാകുന്നു. വിൽപന കൂടുതലും സമ്മാനം കുറവുമാണെന്നും സംസ്ഥാന ലോട്ടറിയെക്കുറിച്ച് പരാതി ഉയരുന്നതിനിടെയാണ് വ്യാജന്‍റെ ഭീഷണി. ലോട്ടറി വിൽപനക്കാരനായ ഇളമണ്ണൂർ കുന്നിൽവീട്ടിൽ കുഞ്ഞുമോൻ ഫിലിപ്പിന് വ്യാജലോട്ടറി വാങ്ങി കഴിഞ്ഞ ദിവസം നഷ്ടമായത് 4000 രൂപയാണ്. കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ മരുതിമൂട് ജങ്ഷനിൽ കട നടത്തുന്ന കുഞ്ഞുമോൻ ഇരുചക്രവാഹനത്തിൽ ലോട്ടറി വിൽപന നടത്തുമ്പോൾ സെന്‍റ് ജോർജ് കോൺവെന്‍റിനു സമീപം മറ്റൊരു വാഹനത്തിൽ വന്നയാൾ നൽകിയതാണ് ഈ ടിക്കറ്റുകൾ. 1000 രൂപ വീതം സമ്മാനം നേടിയ ടിക്കറ്റുകളാണെന്നു പറഞ്ഞ് നാല് ടിക്കറ്റ് ഇയാൾ നൽകിയപ്പോൾ സമ്മാനാർഹമായ നമ്പർ ആണെന്നുകണ്ടാണ് കുഞ്ഞുമോൻ ടിക്കറ്റ് കൈപ്പറ്റി പണം നൽകിയത്. എന്നാൽ, കടയിൽ വന്ന് ടിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് മനസ്സിലായത്. പ്രമുഖ ലോട്ടറി ഏജൻസിയുടെ വ്യാജസീൽ പതിച്ച ലോട്ടറിയുടെ ക്യുആർ കോഡ് സ്കാൻ ആയില്ല. ചുരണ്ടിയപ്പോൾ നമ്പർ മാഞ്ഞുപോയി. കുഞ്ഞുമോൻ ലോട്ടറിയെടുക്കുന്ന പത്തനാപുരത്തെ ഓഫിസിലെത്തിയും പരിശോധിച്ചു. യഥാർഥ ടിക്കറ്റിനെക്കാൾ കട്ടിയുള്ള കടലാസിലാണ് വ്യാജൻ പ്രിന്‍റ് ചെയ്തിരുന്നത്. നാല് ടിക്കറ്റും ഒരേ സീരീസിലുള്ളതും ഇതിൽ രേഖപ്പെടുത്തിയ കൊല്ലം ജില്ലയിലെ ലോട്ടറി ഏജൻസിയുടെ രജിസ്ട്രേഷൻ നമ്പറും വ്യാജമാണെന്നും കുഞ്ഞുമോൻ പറഞ്ഞു. --------- PTL ADR Lottery സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാജടിക്കറ്റുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.