തദ്ദേശ തെരെഞ്ഞടുപ്പ്: സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് 28 മുതല്‍

ജില്ല പഞ്ചായത്ത് നറുക്കെടുപ്പ് ഒക്‌ടോബര്‍ അഞ്ചിന് പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്ത് തലങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് ഈ മാസം 28, 29, 30, ഒക്‌ടോബര്‍ അഞ്ച് തീയതികളില്‍ കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബ്ലോക്കിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ചാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഈമാസം 28, 29, 30 തീയതികളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 മുതലും ജില്ല പഞ്ചായത്ത് സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് വൈകീട്ട് നാലിനുമാണ് നടക്കുക. ഈമാസം 28ന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും 28ന് ഉച്ചക്ക് 12.20 മുതല്‍ കോന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും 29ന് രാവിലെ 10 മുതല്‍ കോയിപ്രം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും 11.30 മുതല്‍ പുളിക്കീഴ് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും ഉച്ചക്ക് 1.30 മുതല്‍ റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും 30ന് രാവിലെ 10 മുതല്‍ ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും 11.45 മുതല്‍ പന്തളം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും ഉച്ചക്ക് രണ്ടുമുതല്‍ പറക്കോട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് നടക്കും. ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടെയും 10.30 മുതല്‍ കോയിപ്രം ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടെയും 11 മുതല്‍ പുളിക്കീഴ് ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടെയും 11.30 മുതല്‍ ഇലന്തൂര്‍ ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടെയും 12 മുതല്‍ റാന്നി ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടെയും 12.30 മുതല്‍ കോന്നി ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടെയും ഉച്ചക്ക് രണ്ട് മുതല്‍ പന്തളം ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടെയും 2.30 മുതല്‍ പറക്കോട് ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടെയും സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് നടക്കും. ജില്ല പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്‌ടോബര്‍ അഞ്ചിന് വൈകീട്ട് നാല് മുതല്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.