പത്തനംതിട്ട: ശമ്പളം മുടങ്ങിയതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ സംഘടനകൾ ആഹ്വാനംചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണം. ജില്ലയിലെ മുഴുവൻ ഡിപ്പോകളിലും ദീർഘദൂര, ഓർഡിനറി ഉൾപ്പെടെ ബസ് സർവിസുകൾ ഏറക്കുറെ മുടങ്ങി. പത്തനംതിട്ടയിൽനിന്ന് രാവിലെ തൃശൂർ സർവിസ് മാത്രം ഉണ്ടായി. യാത്രക്കാർക്ക് സ്വകാര്യ ബസുകളായിരുന്നു ആശ്രയം. തിരുവല്ല-പത്തനംതിട്ട റൂട്ടിൽ സ്വകാര്യ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയിൽ പണിമുടക്ക് പൂർണമെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു. മുഴുവൻ ജീവനക്കാരും സമരത്തെ പിന്തുണച്ചതായി ഭാരവാഹികൾ പറഞ്ഞു. ബി.ജെ.പിയുടെയും സി.പി.ഐയുടെയും സഘടനകളും പണിമുടക്കിൽ പങ്കെടുത്തു. എന്നാൽ, സി.ഐ.ടി.യു യൂനിയൻ സമര രംഗത്ത് ഇല്ലായിരുന്നെങ്കിലും അവരും സമരത്തോട് രഹസ്യമായി അനൂകൂലമായിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ ടി.ഡി.എഫ് നേതൃത്വത്തിൽ എ.ടി.ഒ ഓഫിസ് ഉപരോധിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് വി.ജി. ബിജു, സെക്രട്ടറി എൻ. വിനോദ്, എ. ഷാനവാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.