സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയെ മർദിച്ചെന്ന് പരാതി

ptl th2 ചിറ്റാർ: സീതത്തോട് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയെ കോന്നി എം.എൽ.എ ജനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചതായി പരാതി. വ്യാഴാഴ്ച വൈകീട്ട് ആറോടെ ആങ്ങമൂഴി ജങ്ഷനിലാണ് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായ ആങ്ങമൂഴി തടത്തിൽ ഷെമീറിനെ മർദിച്ചത്. പ്രചാരണം കഴിഞ്ഞ് ജങ്ഷനിൽ നിൽക്കുമ്പോഴാണ് സംഭവം. പാർട്ടി പ്രവർത്തകരെ കൂട്ടികൊണ്ടുവന്നാണ് ആക്രമിച്ചതെന്ന് ഷെമീർ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഷെമീറിന്‍റെ സഹോദരനെയും ചില കോൺഗ്രസ് പ്രവർത്തകരെയും സംഘം മർദിച്ചതായി പരാതിയുയർന്നു.  ഷെമീർ തടത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസ് വാർഡ് കമ്മിറ്റി മൂഴിയാർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സീതത്തോട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. ജോയൽ മാത്യു, രതീഷ് കെ. നായർ, അലൻ ജിയോ മൈക്കിൾ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.