അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ സമരത്തിന് മല്ലപ്പള്ളി: എഴുമറ്റൂർ-പടുതോട് ബാസ്റ്റോ റോഡ് ഒന്നിന്‍റെ ദുരവസ്ഥക്ക് പരിഹാരമില്ല. എഴുമറ്റൂർ മുതൽ പടുതോടുവരെ അഞ്ച് കിലോമീറ്റർ റോഡ് പൂർണമായും തകർന്ന നിലയിലാണ്. എന്നാൽ, റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. റോഡിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വാഹനങ്ങൾ ഇതുവഴി കടന്നുപോകരുതെന്നും തിരിഞ്ഞുപോകേണ്ട റോഡുകളുടെ പേര് സഹിതം ബോർഡ് സ്ഥാപിച്ചിരുന്നു. 20 ദിവസം കഴിഞ്ഞിട്ടും നിർമാണം നടന്നില്ല. ഗതാഗതം നിരോധിച്ചതു മാത്രമാണ് ഉണ്ടായത്. അറ്റകുറ്റപ്പണി നടത്തുന്നതിനാവശ്യമായ പ്രാരംഭനടപടികൾപോലും ആരംഭിക്കാതെയാണ് ബോർഡ് സ്ഥാപിച്ച് ഗതാഗതം നിരോധിച്ചത്. കലക്ടറുടെ ഉത്തരവാണെന്നാണ് ബോർഡിൽ രേഖപ്പെടുത്തിയിരുന്നതും. ഇത് വ്യാജമായി സ്ഥാപിച്ചതാണെന്ന് തെളിഞ്ഞതോടെ ബോർഡും അപ്രത്യക്ഷമായി. എന്നാൽ, കാര്യങ്ങൾ വ്യക്തമാകുന്നതിനുവേണ്ടി അധികൃതരോട് അന്വേഷിച്ചാൽ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാെണന്നും ആക്ഷേപമുണ്ട്. പടുതോട്-എഴുമറ്റൂർ റോഡിലെ വാഹന യാത്രക്കുശേഷം വീട്ടിലെത്താൻ കഴിയാതെ ആശുപത്രികളിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയിലെത്തിയിട്ടും സഞ്ചാരയോഗ്യമാക്കാൻ നടപടിയില്ല. ഇതിനോട് ചേരുന്ന ഗ്രാമീണ റോഡുകൾവരെ ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയിട്ടും എഴുമറ്റൂർ-പടുതോട് റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. റോഡ് ശോച്യാവസ്ഥക്ക് പരിഹാരം കാണുന്നതിന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിന് ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.