പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൻെറ അന്തിമചിത്രം ഇന്ന് തെളിയും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. മുന്നണികൾക്ക് ഭീഷണിയായി എങ്ങും വിമതർ നിലയുറപ്പിച്ചിട്ടുണ്ട്. ഇവരെ പിന്തിരിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഇന്നലെ നേതാക്കൾ. താരതമ്യേന കുറവാണ് എൽ.ഡി.എഫിന് വിമതരുടെ ശല്യം. എന്നാൽ, യു.ഡി.എഫിന് വ്യാപകമായി വിമത ഭീഷണി ഉണ്ട്്. പാർട്ടിയുെട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർതന്നെ പലസ്ഥലത്തും ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ രംഗത്തുണ്ട്. ഘടകകക്ഷിക്കാരെ കളത്തിലിറക്കിയാണ് മറ്റ് ചില സ്ഥലങ്ങളിലെ കളി. കോന്നിയിൽ കോന്നിയൂർ പി.കെ പാർട്ടി വിട്ട് ഇടതുസഹയാത്രികനായതോടെ കോൺഗ്രസ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പാർട്ടി താൽപര്യങ്ങൾക്കപ്പുറം വ്യക്തിതാൽപര്യങ്ങളാണ് കോൺഗ്രസിൻെറ സ്ഥാനാർഥി നിർണയത്തിൽ പ്രതിഫലിച്ചതെന്ന് വ്യാപകമായി പരാതിയുണ്ട്. പ്രശ്നം പരിഹരിക്കാൻ പലതലങ്ങളിലും ചർച്ച നടന്നെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. പലവേഷത്തിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ കോൺഗ്രസ് വിമതർ നിലയുറപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിൽ ഒമ്പത് വാർഡുകളിലാണ് കോൺഗ്രസ് വിമത ഭീഷണി നേരിടുന്നത്. മാരത്തൺ ചർച്ചകളെ തുടർന്ന് ഇവരിൽ ചിലർ പിന്മാറിയതായി പറയുന്നുണ്ടെങ്കിലും അന്തിമചിത്രം ഇന്ന് മാത്രേമ വ്യക്തമാകൂ. അടൂർ നഗരസഭയിലും ഏഴംകുളം, ഏറത്ത്, കടമ്പനാട് ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിനും എൽ.ഡി.എഫിനും വിമത ഭീഷണിയുണ്ട്. കോൺഗ്രസിലാണ് പ്രശ്നം രൂക്ഷം. റാന്നി ഗ്രാമപഞ്ചായത്തിൽ സി.പി.എം വിമത ഭീഷണി നേരിടുന്നുണ്ട്. ഉതിമൂട് ഗ്രാമപഞ്ചായത്തിലും പെരുനാട് ബ്ലോക്കിലും രംഗത്തുള്ള വിമതർ കോൺഗ്രസിനും തലവേദനയായിട്ടുണ്ട്. പന്തളത്ത് നഗരസഭയിൽ അഞ്ച് വാർഡുകളിൽ എൽ.ഡി.എഫ് വിമത ഭീഷണി നേരിടുകയാണ്. 11ാം വാർഡിൽ കോൺഗ്രസിനും വിമത ശല്യമുണ്ട്. മല്ലപ്പള്ളിയിലും കോൺഗ്രസിലെ ഗ്രൂപ്പ് കളി സ്ഥാനാർഥികൾക്ക് ഭീഷണിയായിട്ടുണ്ട്. പാർട്ടി നേതൃത്വം അന്ത്യശാസനം നൽകിയിട്ടുണ്ടെങ്കിലും പല സ്ഥലത്തും വിമതർ ഔദ്യോഗിക സ്ഥാനാർഥികളെയും കടത്തിവെട്ടി പ്രചാരണവുമായി മുന്നേറുകയാണ്. എൻ.ഡി.എയിലും പലസ്ഥലങ്ങളിലും പരിഹാരമില്ലാതെ തർക്കം തുടരുകയാണ്. ബി.ജെ.പി സാധ്യതയുണ്ടെന്ന് വിലിയിരുത്തിയ പല സീറ്റുകളും ഘടകക്ഷികൾക്ക് വിട്ടുകൊടുത്തതാണ് പ്രധാനമായും പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തെ ഇടെപടുത്തി പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നവരെ രംഗത്തിറക്കാനും വിമതരെ പിൻവലിപ്പിക്കാനുമുള്ള ശ്രമം അണിയറയിൽ സജീവമാണ്. നേതാക്കൾ നടത്തിയ ചർച്ചകൾ ഫലംകണ്ടോ എന്ന് ഇന്ന് മാത്രമേ വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.