മുക്കട-ഇടമണ്‍-അത്തിക്കയം റോഡ്‌ നിർമാണത്തിൽ അപാകതയെന്ന് പരാതി

റാന്നി: . ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് പാത നിർമിക്കുന്നത്. ആദ്യഘട്ടമായ മുക്കട മുതല്‍ വാകത്താനം വരെയും ഇടമണ്‍ മുതല്‍ ഇടമുറി വെള്ളിയറപ്പടി വരെയുമുള്ള ഒമ്പത് കി.മീ. ദൂരമാണ് ഉന്നത നിലവാരത്തിലാക്കുന്നത്. ശബരിമല തീര്‍ഥാടകരുടെ എളുപ്പപാത ഉന്നത നിലവാരത്തിലാക്കുന്ന ജോലികളും ആരംഭിച്ചിരുന്നു. താഴ്ന്ന ഭാഗങ്ങളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും ഉയര്‍ത്തുന്നതിൻെറ ഭാഗമായി പഴയ ടാറിങ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഇളക്കുന്ന പണികളാണ് ആദ്യം തുടങ്ങിയത്. ഇതോടെയാണ് പരാതികൾ ഉയർന്നത്. 5.5 മീറ്റര്‍ വീതിയില്‍ ടാറിങ്ങും വശങ്ങളിൽ കോണ്‍ക്രീറ്റും ചെയ്യുമെന്നും പറഞ്ഞിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് റോഡ് ഉയര്‍ത്തിയത്. പാതയുടെ മിക്കയിടങ്ങളും പഴയ ടാറിങ് നിലനിര്‍ത്തി റോഡ് ഉന്നത നിലവാരത്തിലാക്കാനാണ് ശ്രമം. പഴയ ടാറിങ്ങിൻെറ വശം ഒരുമീറ്റര്‍ ആഴത്തില്‍ ഇളക്കി മെറ്റല്‍ ഉപയോഗിച്ച് ഉറപ്പിക്കുന്നുണ്ട്. ഇത് നാട്ടുകാരുടെ കണ്ണില്‍പൊടിയിടാനാണെന്ന് ആക്ഷേപമുണ്ട്. ഇടമണ്ണിലെ ഇടുങ്ങിയ പാലത്തിൻെറ വീതികൂട്ടാതെയും ബലക്ഷയം നേരിടുന്ന രണ്ട് കലുങ്കുകള്‍ ബലപ്പെടുത്താതെയുമാണ് പണികള്‍ നടത്തുന്നത്. നിലവിൽ ഓടകള്‍ നിർമിക്കുന്ന ജോലികളാണ് നടക്കുന്നത്. വാകത്താനത്തെ ഹോളി ഫാമിലി ചര്‍ച്ചിന് സമീപത്തെ ഓടനിർമാണം അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പരാതിയുണ്ട്. പഴയ വീതി നിലനിര്‍ത്തി ഓട നിർമിച്ചതോടെ പുതിയ വീതിയില്‍ ടാറിങ് നടത്താനാകില്ല. പാതയിൽ വെള്ളക്കെട്ടൊഴിവാക്കാനും നടപടിയില്ല. ഇടമുറി എബനേസര്‍ ഹാളിന് സമീപത്ത് റോഡ് ഉയര്‍ത്തിയതോടെ ഒരുവശം പൂർണമായും വെള്ളക്കെട്ടായി. റാന്നി വലിയ പാലം തകര്‍ന്നതോടെ ശബരിമല തീര്‍ഥാടകരുടെ പ്രധാന പാതയാണിത്. വീതികുറഞ്ഞ പാതയിൽ അപകടം തുടര്‍ക്കഥയായതോടെ വീതികൂട്ടി നവീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.