അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരം; റെയിൽവേ അധികൃതർ പരിശോധന നടത്തി

തിരുവല്ല: തിരുമൂലപുരം-കറ്റോട് റോഡിലെ ഇരുവെള്ളിപ്പറ റെയിൽവേ അടിപ്പാതയിൽ പതിവാകുന്ന വെള്ളക്കെട്ടിന് പരിഹാരമാർഗം തെളിയുന്നു. എറണാകുളത്തുനിന്നുള്ള റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി. അടിപ്പാതയിലെ ഡ്രെയിനേജ് സംവിധാനത്തിലെ പാകപ്പിഴകൾ രണ്ടുഘട്ടമായി പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. പതിവാകുന്ന വെള്ളക്കെട്ട് മൂലമുള്ള യാത്രാദുരിതം സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. അടിപ്പാതക്ക് സമീപത്തുകൂടി ഒഴുകുന്ന മണിമലയാർ കരകവിയുമ്പോൾ അടിപ്പാതയിൽ ഉണ്ടാകുന്ന പ്രതിസന്ധിക്കും പരിഹാരം കാണും. ഇതുസംബന്ധിച്ച പണി ഉടൻ തുടങ്ങുമെന്നും റെയിൽവേ അസി. എൻജിനീയർ പറഞ്ഞു. കർഷക കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻറ് ലെജു പുളിക്കത്രമണ്ണിൽ, തീരം റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡൻറ് അനിൽ കിടങ്ങറ്റിപ്പറമ്പിൽ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.