ചിറ്റാർ: വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പി.പി. മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി. മത്തായിയുടെ ഭവനം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്തായിയുടെ മൊബൈൽ ഫോൺ വനപാലകർ നശിപ്പിക്കാനാണ് സാധ്യതയെന്ന് കൊടിക്കുന്നിൽ പറഞ്ഞു. കുടുംബത്തോടൊപ്പം കോൺഗ്രസ് നിലകൊള്ളും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നടന്നുവരുന്ന റിലേ സത്യഗ്രഹം ശക്തമാക്കാൻ ഡി.സി.സിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കൊടിക്കുന്നിൽ പറഞ്ഞു. സമരം ശക്തമാക്കുന്നതിൻെറ ഭാഗമായി എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും സത്യഗ്രഹം നടത്തണമെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് പറഞ്ഞു. ബാബു ജോർജ്, സാമുവൽ കിഴക്കുപുറം, എം.സി. ഷരീഫ്, സോജി മെഴുവേലി, റോയിച്ചൻ എഴിക്കകത്ത് എന്നിവരും കൊടിക്കുന്നിൽ സുരേഷിനോടൊപ്പം ഉണ്ടായിരുന്നു. PTL___kodikunnil chittar കൊടിക്കുന്നിൽ സുരേഷ് എം.പി ചിറ്റാറിൽ മത്തായിയുടെ കുടുംബത്തെ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.