അന്വേഷണം അട്ടിമറിക്കാന്‍ അണിയറനീക്കം -വി.സി. സെബാസ്റ്റ്യന്‍

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ പി.പി. മത്തായി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമാണ് വനംവകുപ്പ് നടത്തുന്നതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തും ഒളിച്ചോടാന്‍ വനംവകുപ്പിനാവില്ല. അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അറസ്റ്റ് വൈകുന്നത് അനുസരിച്ച് തെളിവുകള്‍ നശിപ്പിക്കുന്നതിനും രേഖകളില്‍ കൃത്രിമം സൃഷ്ടിക്കുന്നതിനും അവസരമൊരുങ്ങും. തെളിവുശേഖരണം തുടരുന്നുവെന്ന് പൊലീസിൻെറ വാദമുഖങ്ങളും മുഖവിലക്കെടുക്കാനാവില്ല. വനംമന്ത്രിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കണം. സ്വന്തം വകുപ്പിലെ കൊലപാതകത്തിൻെറ ഉത്തരവാദിത്തത്തില്‍നിന്ന് വനംമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. കര്‍ഷകനേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന ഉദ്യോഗസ്ഥ ഭീകരതക്ക് അറുതിവരുത്താതെ നിവൃത്തിയില്ല. വനംവകുപ്പിലെ ഉന്നതരുള്‍പ്പെടെയുള്ളവരുടെ പരിസ്ഥിതിമൗലികവാദികളും ഭൂമാഫിയകളുമായുള്ള ബന്ധങ്ങളും വനംവകുപ്പിലെ ജീവനക്കാരുടെ സാമ്പത്തിക സ്രോതസ്സുകളും അന്വേഷണവിധേയമാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.