പാലത്തായി: പുതിയ സംഘത്തെ അന്വേഷണ ചുമതല ഏൽപിക്കണം -കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ

പത്തനംതിട്ട: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ഐ.ജി ശ്രീജിത്തിനെ മാറ്റിനിർത്തി പുതിയ സംഘത്തെ അന്വേഷണ ചുമതല ഏൽപിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോടതിയിൽ പ്രതിക്കനുകൂല കുറ്റപത്രം സമർപ്പിച്ച ശേഷം സമൂഹ മാധ്യമങ്ങളിലൂടെ അതിനെ ന്യായീകരിച്ച ഐ.ജി ഗുരുതരവീഴ്ചയാണ് വരുത്തിയത്. പഴുതുകളില്ലാത്ത അന്വേഷണത്തിന് സർക്കാർ തയാറാകണം. പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ എല്ലാ സമരപരിപാടികളും നിർത്തിവെക്കാൻ യോഗം തീരുമാനിച്ചു. കാസർകോട്ട് മദ്റസ അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം കേെസടുത്ത് അന്വേഷിക്കണമെന്നും ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു. അധ്യാപകരെ നിയമിക്കുമ്പോൾ മുൻകാല സാഹചര്യം നോക്കി നിയമിക്കണമെന്നും അല്ലാത്തപക്ഷം മദ്റസ ഭാരവാഹികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമുള്ള കത്ത് പൊലീസ് നൽകുന്നത് അപലപനീയമാണ്. കത്ത് പിൻവലിക്കാൻ സർക്കാർ തയാറാകണം. സംസ്ഥാന വർക്കിങ് പ്രസിഡൻറ് കമാൽ എം. മാക്കിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സി.ഐ. ഫരീദ്, സെയ്ത് മുഹമ്മദ്, ഷാജി പള്ളം, മരുത അബ്ദുൽ ലത്തീഫ് മൗലവി, നസീർ പുന്നക്കൽ, സലീം വള്ളികുന്നം, ആമീൻഷാ കോട്ടയം, ഹൈദ്രോസ് എറണാകുളം, ഇല്യാസ് ജാഫ്ന തൃശൂർ, ഹബീബുല്ലഖാൻ ഈരാറ്റുപേട്ട, നന്ദിയോട് ബഷീർ, എൻ.എ. നൈസാം, സജി ബഷീർ, റാവൂഫ് ബാബു തിരൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.