കോന്നി മെഡിക്കൽ കോളജ്: പിതൃത്വത്തെ ചൊല്ലി എൽ.ഡി.എഫ്, യു.ഡി.എഫ് പോര്

കോന്നി: പ്രവർത്തനം ആരംഭിക്കാൻ സർക്കാർ നീക്കം ആരംഭിച്ചതോടെ കോന്നി മെഡിക്കൽ കോളജിൻെറ പിതൃത്വത്തെ ചൊല്ലി എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ പോര് മുറുകുന്നു. മെഡിക്കൽ കോളജ് കെട്ടിടത്തിൽ പ്രിൻസിപ്പൽ, സൂപ്രണ്ട് ഓഫിസുകൾ ഈ മാസം 24ന് പ്രവർത്തനം ആരംഭിക്കാൻ ഇരിക്കെയാണ് യൂത്ത് കോൺഗ്രസ് അടക്കം കോൺഗ്രസ് സംഘടനകൾ കോളജ് നിർമാണത്തിൻെറ പിതൃത്വത്തെ ചൊല്ലി രംഗത്ത് എത്തിയിരിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ആരംഭിച്ച മെഡിക്കൽ കോളജിൻെറ നിർമാണ പ്രവർത്തനങ്ങൾക്ക് പണം നൽകാതിരുന്നതിനെത്തുടർന്ന് കരാർ എടുത്ത കമ്പനി നിർമാണം ഉപേക്ഷിച്ച് പോയിരുന്നു. 2015ൽ നിർമാണം പൂർത്തീകരിക്കേണ്ടിയിരുെന്നങ്കിലും 2016ൽ യു.ഡി.എഫ് ഭരണത്തിൻെറ ആവസാന ഘട്ടത്തിൽപോലും കാര്യമായ നിർമാണപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല. എൽ.ഡി.എഫ് സർക്കാർ വന്നതിനുശേഷം കരാർ കമ്പനിക്ക് പണം നൽകി ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കോന്നി മെഡിക്കൽ കോളജിൻെറ ലിഫ്റ്റുകൾ കെ.യു. ജനീഷ്കുമാർ എം.എൽ.എ, പത്തനംതിട്ട കലക്ടർ പി.ബി. നൂഹ് എന്നിവർ കമീഷൻ ചെയ്തിരുന്നു. പത്തനംതിട്ട കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത ഈ യോഗത്തെ കളിയാക്കി എം.എൽ.എ െക്രഡിറ്റ് കൈവശപ്പെടുത്താൻ ശ്രമിക്കുകയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിത്രങ്ങൾ പ്രചരിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ വാക്പോരിന് വഴിവെച്ചു. നിർമാണപ്രവർത്തനങ്ങൾ യു.ഡി.എഫിലെ മുൻ ജനപ്രതിനിധിയും യു.ഡി.എഫും തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായി എം.എൽ.എ വാർത്തക്കുറിപ്പിൽ ആരോപിച്ചു. 2014ലാണ് മെഡിക്കൽ കോളജ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 143 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.