സിൽവർ ലൈൻ റെയിൽ പാത: അലൈൻമൻെറിൽ പുനഃപരിശോധന വേണം -പുതുശ്ശേരി തിരുവല്ല: സിൽവർ ലൈൻ റെയിൽപാതയുടെ അലൈൻമൻെറിലെ അപാകതകൾ കണക്കിലെടുത്ത് അടിയന്തര പുനഃപരിശോധന വേണമെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി. അതിവേഗ പദ്ധതി പ്രായോഗികവും ആദായകരവുമാവില്ലെന്ന് കണ്ടെത്തി കഴിഞ്ഞ സർക്കാർ വേണ്ടെന്നുവെച്ചതാണ്. വിശദ പഠനത്തിനു ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. പകരം നിലവിലുള്ള പാത നവീകരിച്ച് വേഗമുള്ള ട്രെയിൻ ഓടിക്കാനായിരുന്നു പദ്ധതി. ഇതിനായി മുംെബെ സബർബൻ റെയിൽ കോർപറേഷനുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. മൂന്നു ഘട്ടമായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. ഒന്നാം ഘട്ടം തിരുവനന്തപുരം-ചെങ്ങന്നൂർ (126 കി.മീ.) സബർബൻ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. 3000 കോടിയാണ് െചലവ് കണക്കാക്കിയത്. കാസർകോടുവരെ പദ്ധതി പൂർത്തീകരിക്കുമ്പോൾ 14,000 കോടിയാണ് ചെലവ് കണക്കാക്കിയത്. ആ സ്ഥാനത്താണ് 64,000 കോടി െചലവിട്ടുള്ള പുതിയ പാത. ഭൂമി ഏറ്റെടുക്കാനാണ് ഇതിൽ നല്ലൊരു പങ്കും. 2025ൽ പൂർത്തീകരിക്കുമെന്ന് പറയുന്ന പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ തന്നെ വലിയ കീറാമുട്ടിയാകും. വിദഗ്ധനായ ഇ. ശ്രീധരൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പൂർത്തീകരിക്കാൻ 2035 എങ്കിലുമാകും. അപ്പോഴേക്ക് റെയിൽവേ തന്നെ ഇതിൽ കൂടുതൽ വേഗം ആർജിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന കൂടാതെ തയാറാക്കിയ പുതിയ അലൈൻമൻെറിൽ പരിസ്ഥിതി ആഘാത പഠനമോ പ്രയോഗിക പ്രശ്നങ്ങളോ പരിഗണിച്ചിട്ടില്ല. തണ്ണീർത്തടങ്ങൾ നികത്തി ഉണ്ടാക്കുന്ന പാത വലിയ പ്രത്യാഘാതങ്ങൾക്കു വഴിവെക്കും. വെള്ളപ്പൊക്കത്തിൻെറ ഗതിവേഗം വർധിപ്പിക്കും. 44 ആരാധനാലയങ്ങൾ പ്രശ്നത്തിലാകും. നൂറുകണക്കിനാളുകൾക്ക് വീടുകൾ നഷ്ടമാവും. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രതിഷേധത്തെ തുടർന്ന് അലൈൻമൻെറിൽ മാറ്റം വരുത്തി. തിരൂർ മുതൽ കാസർകോടുവരെ നിലവിലുള്ള പാതക്ക് സമാന്തരമായാണു പോകുന്നത്. അതേപോലെ നിലവിലുള്ള പാത ഉപയോഗപ്പെടുത്തിയോ സമാന്തരമായോ പാത ക്രമീകരിക്കുകയാണ് വേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.