പത്തനംതിട്ട: മൈലപ്ര സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം തുടരുന്നു. പണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ തിങ്കളാഴ്ചയും പ്രതിഷേധിച്ചു. നിക്ഷേപത്തിന് ആനുപാതികമായി ആഴ്ചയിൽ 25,000 രൂപ നൽകണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരംവരെ കാത്ത് നിന്നിട്ടും ആർക്കും പണം ലഭിച്ചില്ല. ദിവസവും നിരവധിപ്പേരാണ് പണം ആവശ്യപ്പെട്ട് എത്തുന്നത്. കഴിഞ്ഞ ആഴ്ചയിൽ പ്രസിഡന്‍റിനെയും സെക്രട്ടറിയുടെ ചുമതലയുള്ള ജീവനക്കാരനെയും മണിക്കൂറോളം തടഞ്ഞ് വെച്ചിരുന്നു. ആഴ്ചയിൽ 10,000 രൂപ വീതം നൽകാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാൽ, ആർക്കും പണം നൽകാൻ കഴിയാത്ത സാഹചര്യമാണ്. ജീവനക്കാരുടെ അടുത്ത ചില ആളുകൾക്ക് പണം നൽകുന്നതായി ആക്ഷൻ കൗൺസിൽ പറയുന്നു. ക്രമക്കേടിന് കൂട്ടുനിന്ന ഭരണസമിതിയെ പിരിച്ച് വിടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. സഹകരണ വകുപ്പ് അന്വേഷണം ഊർജിതമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.