പന്തളം: സിബിയുടെ നല്ല മനസ്സിൽ നഷ്ടപ്പെട്ട പണം ഉടമക്ക് തിരികെ ലഭിച്ചു. ഇതിന് അവസരമൊരുക്കി പൊലീസും മാതൃകയായി. പന്തളം പൂഴിക്കാട് റോഡിൽനിന്ന് കളഞ്ഞുകിട്ടിയ പഴ്സ് ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പള്ളിയിൽ വീട്ടി സിബി എത്തിക്കുകയായിരുന്നു. 11,000 രൂപയും തിരിച്ചറിയൽ രേഖകളും എ.ടി.എം കാർഡും പഴ്സിലുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് പൂഴിക്കാട് റോഡിൽനിന്ന് കളഞ്ഞുകിട്ടിയത്. ഉടൻ പന്തളം സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന് കൈമാറി. കുടിവെള്ള വിതരണ കരാറുകാരനാണ് സിബി. ജനമൈത്രി ബീറ്റ് ഓഫിസറായ സുബി റഹീമിൻെറ ഇടപെടലിലൂടെ നിമിഷങ്ങൾക്കകം ചെന്നീർക്കരയിലുള്ള ഉടമയായ സിജോ ജോണിനെ കണ്ടെത്തി. വീടുപണിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിവരവെ വഴിയിൽ കളഞ്ഞു പോവുകയായിരുന്നു. നഷ്ടപ്പെട്ട പഴ്സ് അന്വേഷിക്കുമ്പോഴാണ് സിജോയക്ക് പൊലീസിൻെറ വിളി എത്തിയത്. സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ്.ഐ വിനോദിൻെറ സാന്നിധ്യത്തിൽ കൈമാറി. ഫോട്ടോ: എസ്.ഐ വിനോദ് പണമടങ്ങുന്ന പഴ്സ് ഉടമക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.