അങ്ങാടിക്കൽ ഒറ്റത്തേക്ക് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ കുട്ടികളുടെ കാലുകൾ ചൊറിഞ്ഞുപൊട്ടി

കൊടുമൺ: അങ്ങാടിക്കൽ ഒറ്റത്തേക്ക് സ്റ്റേഡിയത്തിൽ കളിക്കളത്തിൽ ഇറങ്ങിയ കുട്ടികളുടെ കാലുകൾ ചൊറിഞ്ഞുപൊട്ടിയത് ചെള്ളുപനിയെ തുടർന്നെന്ന് സംശയം. രക്ഷിതാക്കൾ ആശങ്കയിൽ. തുടർന്ന് ഇരുപതോളം കുട്ടികളുടെ രക്തസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇത് കോഴഞ്ചേരി പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ചയോടെ ഫലംവരും. രണ്ടാഴ്ചയായി സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ കുട്ടികളുടെ കൈകാലുകളാണ് ചൊറിഞ്ഞുതടിച്ച് വ്രണംപോലെ ആയത്. ഒപ്പം പനിയുടെ ലക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്. ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ചൊറിഞ്ഞുപൊട്ടിയതിനെ തുടർന്ന് കുട്ടികൾ ആദ്യം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പലർക്കും പരിശോധനക്കും മറ്റുമായി വലിയ തുക വേണ്ടിവന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് മൈതാനത്തെ പുല്ലിൽനിന്ന് ചെള്ളുകളെ കണ്ടെത്തിയത്. സ്ക്രബ് ടൈഫസ് ഇനത്തിൽപ്പെട്ട ചെള്ളുകളാണ് ഇതെന്ന് കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.