റാന്നി: വടശ്ശേരിക്കര ബൗണ്ടറിയിൽ കാട്ടാന കർഷകരുടെ കൃഷി നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ബൗണ്ടറി ചരിവുപറമ്പിൽ തോമസ് ദാനിയേൽ, മംഗലാത്തുമണ്ണിൽ മോനി എന്നിവരുടെ വീടിൻെറ മുറ്റത്തുനിന്ന തെങ്ങ്, വാഴ, കപ്പ, ചേമ്പ്, പ്ലാവ് മുതലായ വിളകളാണ് നശിപ്പിച്ചത്. ജീവനുവരെ ഭീഷണിയായി കാട്ടുമൃഗങ്ങൾ മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വടശ്ശേരിക്കര ബൗണ്ടറി ജങ്ഷനിൽ ആദ്യമായിട്ടാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒളികല്ലിൽ, ചെമ്പരാത്തിമൂട്, താമരപ്പള്ളിതോട്ടം എന്നിവടങ്ങളിലും കാട്ടാനയിറങ്ങി. വടശ്ശേരിക്കര പഞ്ചായത്തിലെ മറ്റ് വാർഡുകളിലും വന്യമൃഗശാല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. Ptl rni_1elephant ഫോട്ടോ: വടശ്ശേരിക്കര ബൗണ്ടറിയിൽ കാട്ടാന കൃഷി നശിപ്പിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.