പത്തനംതിട്ട: വാര്യാപുരത്തെ ഫർണിച്ചർ വ്യാപാരി സുദർശനനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇലന്തൂർ കുറ്റിയിൽ സുധീർ മൻസിലിൽ ശാന്തികുമാരിയെ (42) പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ പത്തനംതിട്ട നഗരത്തിൽനിന്നാണ് ഇവരെ സി.ഐ ജിബു ജോൺ, എസ്.ഐ ആതിര എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. സുദർശനനെ മർദിക്കുന്നതിന് യുവാക്കളെ ഏർപ്പാടാക്കിയത് ശാന്തികുമാരിയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് സുധീറിനെ ഫർണിച്ചർ കടയിൽ വിളിച്ചുവരുത്തി മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ശാന്തി കുമാരിയും സുദർശനനുമായി തർക്കമുണ്ടായിരുന്നു. ഹോട്ടൽ നടത്തിപ്പുകാരിയായ ശാന്തികുമാരി യുവാക്കൾക്ക് ഭക്ഷണവും 500 രൂപയും പ്രതിഫലം നൽകി. ഇവരുടെ ഭർത്താവ് ഒളിവിലാണ്. നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.