അകക്കണ്ണിെൻറ വെളിച്ചത്തില്‍  ശില്‍പക്ക് ഉജ്ജ്വലവിജയം

പുലാപ്പറ്റ: മണ്ണമ്പറ്റ മുറിച്ചിറ വീട്ടില്‍ ശില്‍പ രവിചന്ദ്രന്‍ ഹയര്‍ സെക്കൻഡറിയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി താരമായി. ജന്‍മനാ ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ശിൽപ തെൻറ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് പ്രതിസന്ധികളെ  മറികടന്നത്. ഹയര്‍ സെക്കൻഡറിയില്‍ കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഭാഗത്തിലാണ് ശ്രീകൃഷ്ണപുരം ഹയര്‍  സെക്കൻഡറി സ്കൂളില്‍ ശില്‍പ പഠിച്ചത്.

സംസ്ഥാനത്ത് തന്നെ അപൂർവമായാണ് കാഴ്ചപരിമിതിയുള്ള കുട്ടികള്‍ ഈ  വിഭാഗം തിരഞ്ഞെടുക്കുന്നത്. അതില്‍തന്നെ ആദ്യമായാണ് കാഴ്ചയില്ലാത്ത ഒരു വിദ്യാർഥി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്നത്.  ശ്രീകൃഷ്ണപുരം മുറിച്ചിറയില്‍ കൂലിത്തൊഴിലാളിയായ രവിചന്ദ്രെൻറയും വസന്തകുമാരിയുടെയും മകളാണ്.  സഹോദരന്‍ ഐ.ടി.ഐ വിദ്യാഥി ശശികുമാര്‍.

Tags:    
News Summary - Shilpa victory in sslc result-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.