കോട്ടായി അയ്യംകുളം രാമകൃഷ്ണെൻറ മഴമറ കൃഷിയുടെ ആദ്യ വിളവെടുപ്പ്

മഴമറ കൃഷി: രാമകൃഷ്ണന് ഇരട്ടി വിളവ്

കോട്ടായി: പരമ്പരാഗത രീതിയും പരിചരണവും മാറ്റി കൃഷി വകുപ്പ് ഉന്നതരുടെ ഉപദേശങ്ങൾ സ്വീകരിച്ച് അവലംബിച്ച് നൂതന രീതിയിൽ കൃഷിയിറക്കിയതിൽ കോട്ടായി അയ്യംകുളം മേലേതിൽ രാമകൃഷ്ണന് ലഭിച്ചത് അപ്രതീക്ഷിത ഇരട്ടി വിളവ്.

മഴമറ കൃഷി എന്ന പേരിൽ നൂതന രീതി അവലംബിച്ചാണ് കൃഷിയിറക്കിയത്.

ചെടികളിൽ മഴവെള്ളത്തുള്ളികൾ വീഴാതെ ചെടികളുടെ കടക്കൽ മാത്രം വെള്ളം തട്ടുന്നതാണ് ഇൗ നൂതന കൃഷിരീതി. വിളവ് ഇരട്ടിയും വെള്ളം കുറവുമായ തമിഴ്നാട്ടിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴമറ കൃഷിരീതിയാണ് അവലംബിക്കാറുള്ളതെന്നും ഇതുവഴി ഇരട്ടി വിളവ് നേടാറുണ്ടെന്നും ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ സുരേഷ് ബാബു പറഞ്ഞു. രാമകൃഷ്ണെൻറ മഴമറ കൃഷിയുടെ ആദ്യ വിളവെടുപ്പ് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ നടത്തി.

കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ജെ. സണ്ണി, കുഴൽമന്ദം എ.ഡി.എ ബിന്ദു, കോട്ടായി കൃഷി ഓഫിസർ ശരണ്യ, കൃഷി അസിസ്റ്റൻറ് അനിൽ എന്നിവരും കർഷകനായ രാമകൃഷ്ണനും കുടുംബവും പങ്കെടുത്തു. എട്ടാം വയസ്സിൽ തുടങ്ങിയതാണ് മണ്ണിനോടുള്ള ബന്ധം. ഇപ്പോൾ പ്രായം 51 ആണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.