ഗിരീഷ്

ബിവറേജസിലെ കലക്ഷൻ തുക ബാങ്കിലടക്കാൻ പോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയിലെ കാഞ്ഞിരത്തുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് ബാങ്കിലടക്കാൻ കൊണ്ടുപോയ പണവുമായി ജീവനക്കാരനെ കാണാതായതായി പരാതി.

കഴിഞ്ഞ നാലു ദിവസത്തെ കലക്ഷൻ തുകയായ 31,25,240 മണ്ണാർക്കാട് ചിറക്കൽ പടിയിലുള്ള എസ്.ബി.ഐ ശാഖയിൽ അടക്കാൻ പോയ ബിവറേജിലെ ക്ലർക്ക് ആലത്തൂർ ചെമ്മക്കാട് വീട്ടിൽ ഗിരീഷിനെയാണ് (40) കാണാതായത്.കലക്ഷൻ തുക ബാങ്കിലടക്കാൻ പോവാറുള്ള ഗിരീഷ് തിങ്കളാഴ്ച ഉച്ചക്ക് 12നാണ് ബാങ്കിലേക്ക് പോയതെന്ന് ബിവറേജസ് ഷോപ് മാനേജർ ജയചന്ദ്രെൻറ പരാതിയിൽ പറയുന്നു.

രണ്ടു മണിയായിട്ടും ഗിരീഷ് തിരിച്ചെത്തിയില്ല. തുടർന്ന് അന്വേഷിക്കുന്നതിനിടെ രണ്ടര മണിയോടുകൂടി ഗിരീഷ് മാനേജർ ജയചന്ദ്രെൻറ ഫോണിലേക്ക് തനിക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അതുകൊണ്ട് തൽക്കാലം ഈ പൈസ തിരിമറി ചെയ്യുകയാണെന്നുമുള്ള ഒരു ശബ്ദ സന്ദേശം അയക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മാനേജർ ജയചന്ദ്രെൻറ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Complaint of not being able to see the employee at the Beverage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.