മങ്കര: നൂറ് കണക്കിനാളുകൾ കുളിക്കാനും അലക്കാനുമായി ഉപയോഗിച്ചുവരുന്ന കല്ലൂർ അരങ്ങാട്ട്കുളം പായലുംചണ്ടിയും നിറഞ്ഞ് നശിക്കുന്നു.
കല്ലൂരിലെ സമൃദ്ധിയുടെ ജലശേഖരമായിരുന്ന കുളം ഇന്ന് ചണ്ടിയും പ്ലാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞ് കൂടി മലിനമായ അവസ്ഥയിലാണ്. കല്ലൂർ മേഖലയിലെ നൂറ് കണക്കിനാളുകൾ ഇപ്പോഴും ഈ കുളത്തെ ആശ്രയിക്കുന്നുണ്ട്.
1997-98 കാലഘട്ടത്തിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയ കുളമാണിത്. പിന്നീട് ഒരു നവീകരണവും ഉണ്ടായിട്ടില്ല. സമീപത്തെ ഏക്കർ കണക്കിന് നെൽപാടങ്ങളും ഈ കുളത്തെ ആശ്രയിച്ചാണ്. കുളത്തിലെ ചണ്ടിയും പായലും നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനലിൽ പോലും വറ്റാത്ത പൊതു കുളത്തെ സംരക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരായ റഹിമാൻ, അപ്പുക്കുട്ടൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.