കല്ലടിക്കോട്: കനത്ത മഴയിൽ ദേശീയപാത വക്കിലെ വീട്ടിൽ വെള്ളം കയറി ആറംഗ കുടുംബം ദുരിതത്തിൽ. കരിമ്പ ഗ്രാമപഞ്ചായത്തിലെ മുട്ടിക്കൽ കണ്ടത്ത് പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന കാഞ്ഞിരംചോല ബീവാത്തു, മകൻ സുലൈമാൻ, ഭാര്യ ഹസീന, മക്കൾ എന്നിവരടങ്ങിയ കുടുംബം താമസിക്കുന്ന വീട്ടിലാണ് വെള്ളം കയറിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
പാലക്കാട്-കോഴിക്കോട് ദേശീയപാത നവീകരണത്തിനുശേഷം മുട്ടിക്കൽ കണ്ടം ഭാഗത്ത് ചാൽ നിർമിച്ചിരുന്നുവെങ്കിലും ചാലിലേക്ക് വെള്ളം ഒഴുകി പോകാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല.
പ്രളയകാലത്ത് പോലും വെള്ളം വീടിനടുത്ത് എത്തിയിരുന്നില്ല. മൺചുവരിൽ നിർമിച്ച വീട് അപകട ഭീഷണി നേരിടുകയാണ്. മുട്ടിക്കൽ കണ്ടം മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ വീട്ടിലേക്കും വെള്ളം കയറി. വീട്ടുകാർ ഏറെ പ്രയാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.