ഒരുകോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത് കാഞ്ഞിരപ്പുഴ: പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന് ഒരുകോടി രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന രൂപരേഖ തയാറായി. ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം കെ.പി.ഐ.പി ഉേദ്യാഗസ്ഥരാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിൻെറ പ്ലാൻ തയാറാക്കിയത്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരെത്തുന്ന വിനോദ സഞ്ചാരകേന്ദ്രമായ കാഞ്ഞിരപ്പുഴയിൽ അത്യാവശ്യസൗകര്യങ്ങളുള്ള ആധുനിക ബസ് സ്റ്റാൻഡിൻെറ കുറവ് ഇതോടെ ഇല്ലാതാകും. സ്റ്റാൻഡിനുള്ള സ്ഥലം ഗ്രാമപഞ്ചായത്തിന് സ്വന്തമായില്ലാത്തതും ഫണ്ടിൻെറ ലഭ്യതക്കുറവുമാണ് പ്രധാന തടസ്സം ആയിരുന്നത്. ജലസേചനം, വിനോദസഞ്ചാര വകുപ്പുകളുടെ സഹകരണത്തോടെ നിർമിക്കുന്ന കാര്യമാണ് ആലോചനയിലുള്ളത്. കെ.പി.ഐ.പിയുടെ അധീനതയിലുള്ള സ്ഥലമാണ് കണ്ടെത്തിയത്. സംസ്ഥാന സർക്കാറിൻെറ അനുമതിയും പദ്ധതി അംഗീകാരവും ലഭിച്ചാൽ നിർമാണം വേഗത്തിലാകും. പടം) KL KD 1 കാഞ്ഞിരപ്പുഴയിൽ ബസ് സ്റ്റാൻഡിനായി കണ്ടെത്തിയ സ്ഥലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.