നിക്ഷേപ സാഹചര്യം മുടങ്ങിയതോടെ ബാങ്കുകളിൽ പ്രവാസിപണം കെട്ടിക്കിടക്കുന്നു പാലക്കാട്: േകാവിഡ് പ്രതിസന്ധി മൂലം ബാങ്കുകളിൽ വീണ്ടും പ്രവാസി നിക്ഷേപം കുതിച്ചുയരുന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ പ്രവാസി നിക്ഷേപത്തിൽ 20.85 ശതമാനമാണ് വളർച്ച. ഇത് സർവകാല റെക്കോഡാണ്. കഴിഞ്ഞ ജൂൺ അവസാനം 6750.39 കോടിയിലെത്തിയ പ്രവാസി നിക്ഷേപം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 8158.08 കോടി രൂപയായി കുതിച്ചുയർന്നു. മൂന്ന് മാസത്തിനിടെ 1407.69 കോടി രൂപയുടെ വർധന. കോവിഡ് പ്രതിസന്ധിയുടെ ആരംഭ കാലയളവായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലും പ്രവാസി നിക്ഷേപം വർധിച്ചിരുന്നു. രണ്ടാം പാദത്തിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഗൾഫിലും മറ്റുമുള്ളവർ വൻതോതിൽ പണമയക്കുന്നതും നാട്ടിൽ നിക്ഷേപ സാഹചര്യം ഇല്ലാതായതുമാണ് പ്രവാസി പണം ബാങ്കുകളിൽ കുമിഞ്ഞുകൂടാൻ കാരണമെന്ന് ജില്ലതല ബാങ്കിങ് അവലോകന യോഗം വിലയിരുത്തി. കോവിഡ് മൂലം വ്യാവസായിക മേഖലയിലെ അനിശ്ചിതത്വം അതിരൂക്ഷമാണ്. ഇത് വായ്പ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. കാർഷിക മേഖലയിലെ വായ്പ വളർച്ചക്ക് തടസ്സങ്ങളില്ല. ഇത് മൂലം ജില്ലയിലെ നിക്ഷേപ-വായ്പ അനുപാതം കോവിഡ് പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ ഒന്നും രണ്ടും പാദങ്ങളിൽ 70ന് മുകളിൽ തുടരുകയാണ്. സംസ്ഥാനത്തുതന്നെ എറ്റവും ഉയർന്ന അനുപാതമാണിത്. ബാങ്കിങ് അവലോകന യോഗത്തിൽ കലക്ടർ ഡി. ബാലമുരളി അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യാഥിതി ആയിരുന്നു. അടുത്ത വർഷത്തേക്കുള്ള വായ്പ സാധ്യത പ്ലാൻ കലക്ടർക്ക് കൈമാറി പ്രകാശനം ചെയ്തു. കാനറ ബാങ്ക് റീജനൽ മാനേജർ സി.എം. ഹരിലാൽ, റിസർവ് ബാങ്ക് പ്രതിനിധി പി.ജി. ഹരിദാസ്, നബാർഡ് ജില്ല വികസന മാനേജർ ലാലു പി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. p3banking ജില്ലതല ബാങ്കിങ് അവേലാകന യോഗത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വായ്പ സാധ്യത പ്ലാൻ ജില്ല കലക്ടർ ഡി. ബാലമുരളിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.