30 ജില്ല ഡിവിഷനുകളിൽ 27 ഉം എൽ.ഡി.എഫ് പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിന് വീണ്ടും മിന്നും ജയം. ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് മേധാവിത്വം നിലനിർത്തി. 30 ജില്ല ഡിവിഷനുകളിൽ 27 എണ്ണം എൽ.ഡി.എഫ് നേടി. മൂന്നിടത്ത് യു.ഡി.എഫ് വിജയിച്ചു. നാല് ജില്ല ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാംസ്ഥാനത്തുണ്ട്. ആകെ 88 ഗ്രാമപഞ്ചായത്തുകളിൽ 61 ഇടത്ത് എൽ.ഡി.എഫും, 25 ഇടത്ത് യു.ഡി.എഫും മേൽക്കൈ നേടി. രണ്ടിടത്ത് എൻ.ഡി.എയുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ അന്തിമചിത്രം ആകുന്നതേയുള്ളൂ. നെന്മാറ, കാവശ്ശേരി, മങ്കര, കുഴൽമന്ദം പഞ്ചായത്തുകളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. യു.ഡി.എഫിന് അകത്തേത്തറ, അമ്പലപ്പാറ, കേരളശ്ശേരി, വാണിയംകുളം പഞ്ചായത്തുകളിൽ പ്രാതിനിധ്യം നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് 71 ഇടത്തും യു.ഡി.എഫ് 17 ഇടത്തുമാണ് ഭരണത്തിൽ ഉണ്ടായിരുന്നത്. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11ഇടത്ത് എൽ.ഡി.എഫും, രണ്ടിടത്ത് യു.ഡി.എഫും വിജയം നേടി. പട്ടാമ്പി, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. 183 ബ്ലോക്ക് ഡിവിഷനുകളിൽ 145ൽ എൽ.ഡി.എഫും, 35ൽ യു.ഡി.എഫും, മൂന്ന് ബി.ജെ.പി.യും നേടി. ആലത്തൂർ, ഒറ്റപ്പാലം ബ്ലോക്കുകളിൽ യു.ഡി.എഫ് പ്രാതിനിധ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.