Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതുള വീഴാതെ

തുള വീഴാതെ ചെേങ്കാട്ട

text_fields
bookmark_border
30 ജില്ല ഡിവിഷനുകളിൽ 27 ഉം എൽ.ഡി.എഫ് പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിന് വീണ്ടും മിന്നും ജയം. ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് മേധാവിത്വം നിലനിർത്തി. 30 ജില്ല ഡിവിഷനുകളിൽ 27 എണ്ണം എൽ.ഡി.എഫ് നേടി. മൂന്നിടത്ത് യു.ഡി.എഫ് വിജയിച്ചു. നാല് ജില്ല ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാംസ്ഥാനത്തുണ്ട്. ആകെ 88 ഗ്രാമപഞ്ചായത്തുകളിൽ 61 ഇടത്ത് എൽ.ഡി.എഫും, 25 ഇടത്ത് യു.ഡി.എഫും മേൽക്കൈ നേടി. രണ്ടിടത്ത് എൻ.ഡി.എയുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ അന്തിമചിത്രം ആകുന്നതേയുള്ളൂ. നെന്മാറ, കാവശ്ശേരി, മങ്കര, കുഴൽമന്ദം പഞ്ചായത്തുകളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. യു.ഡി.എഫിന് അകത്തേത്തറ, അമ്പലപ്പാറ, കേരളശ്ശേരി, വാണിയംകുളം പഞ്ചായത്തുകളിൽ പ്രാതിനിധ്യം നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് 71 ഇടത്തും യു.ഡി.എഫ് 17 ഇടത്തുമാണ് ഭരണത്തിൽ ഉണ്ടായിരുന്നത്. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11ഇടത്ത് എൽ.ഡി.എഫും, രണ്ടിടത്ത് യു.ഡി.എഫും വിജയം നേടി. പട്ടാമ്പി, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. 183 ബ്ലോക്ക് ഡിവിഷനുകളിൽ 145ൽ എൽ.ഡി.എഫും, 35ൽ യു.ഡി.എഫും, മൂന്ന് ബി.ജെ.പി.യും നേടി. ആലത്തൂർ, ഒറ്റപ്പാലം ബ്ലോക്കുകളിൽ യു.ഡി.എഫ് പ്രാതിനിധ്യമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story