സർക്കാറിെൻറയും പ്രതിപക്ഷത്തിെൻറയും വിലയിരുത്തലാകും ^ഉമ്മൻ ചാണ്ടി

സർക്കാറിൻെറയും പ്രതിപക്ഷത്തിൻെറയും വിലയിരുത്തലാകും -ഉമ്മൻ ചാണ്ടി മലപ്പുറം: സംസ്ഥാന സർക്കാറിൻെറയും പ്രതിപക്ഷത്തിൻെറയും പ്രവർത്തനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചിത്രം തെളിയുന്നതിനുമുമ്പ് കോൺഗ്രസിനെയും ലീഗിനെയും അധിക്ഷേപിച്ചവർ ഇപ്പോൾ മിണ്ടുന്നില്ല. യു.ഡി.എഫിന് പുറത്ത് ആരുമായും സഖ്യമില്ലെന്നും മലപ്പുറം പ്രസ് ക്ലബിൻെറ 'ത്രിതലവിധി-മീറ്റ് ദ ലീഡർ' പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തുകൾക്ക് യു.ഡി.എഫ് സർക്കാറുകൾ നൽകിയ അധികാരങ്ങൾ എടുത്തുകളയുകയാണ് ഇടതുപക്ഷം ചെയ്തത്. സ്വപ്ന സുരേഷിൻെറ നിയമനത്തിൽ വീഴ്ചപറ്റിയെന്ന് വൈകിയാണെങ്കിലും അംഗീകരിച്ചിരിക്കുന്നു. നരേന്ദ്ര മോദി കൊണ്ടുവന്ന നിയമം കർഷകരെ ദ്രോഹിക്കുന്നതാണെന്ന് തെളിഞ്ഞു. പൊലീസ് നിയമഭേദഗതി കേരളചരിത്രത്തിലെ കറുത്ത അധ്യായമാണ്. കെ.എസ്.എഫ്.ഇ റെയ്ഡ് സർക്കാറിൻെറയും സി.പി.എമ്മിൻെറ‍യും പ്രശ്നമായി മാറിയതിനാൽ അവർതന്നെ സത്യാവസ്ഥ വിശദീകരിക്കണം. സോളാർ കേസിൽ ടെൻഷനില്ലെന്നും സത്യം ഓരോന്നായി പുറത്തുവരുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.