വാളയാർ: മാതാപിതാക്കളുടെ യാത്ര ഇന്ന് മന്ത്രിയുടെ വസതിയിെലത്തും

പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ മന്ത്രി എ.കെ. ബാലനെ കാണാൻ നടത്തുന്ന യാത്രയുടെ രണ്ടാംദിവസം സമാപിച്ചു. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ നടന്ന സമാപന യോഗം സലീന പ്രാക്കാനം ഉദ്ഘാടനം ചെയ്തു. പാലത്തായി അടക്കം നിരവധി കേസുകൾ അട്ടിമറിച്ചെന്ന് ബോധ്യപ്പെട്ട ഐ.ജി ശ്രീജിത്തിനെയാണ് അട്ടിമറി കണ്ടുപിടിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അവർ പറഞ്ഞു. വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വി.എം. മാർസൻ, സി.ആർ. നീലകണ്ഠൻ, സി. ബാലൻ, കബീർ, അമ്പലക്കാട് വിജയൻ, കൃഷ്ണൻ മലമ്പുഴ, അനിത ഷിനു , മാരിയപ്പൻ നീലിപ്പാറ, റെയ്മണ്ട് ആൻറണി, ഗോപാലകൃഷ്ണൻ, മോഹൻദാസ് എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നാരംഭിച്ച് ഉച്ചക്ക് 12ന് യാത്ര മന്ത്രിയുടെ വസതിയിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.