കൊല്ലേങ്കാട്: ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ. മൂച്ചംകുണ്ട് പന്തപ്പാറ ഉമാശങ്കറിനെയാണ് (35)കൊല്ലങ്കോട് പോലീസ് പിടികൂടിയത്. മുതലമട ചപ്പക്കാട് മുത്തയ്യിൽ വീട്ടിൽ അബ്ദുൽ ഖാദറിൻെറ ഷെഡിൽ നിർത്തിയിട്ട സ്കൂട്ടർ സെപ്റ്റംബർ 24ന് രാത്രി മോഷണം പോയിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊള്ളാച്ചിയിൽ നിന്ന് വാഹനം കണ്ടെത്തി. ഉമാശങ്കറിനെ ചപ്പക്കാട് വെച്ച് ചൊവ്വ രാവിലെ പൊലീസ് പിടികൂടി. കോഴി, കന്നുകാലി എന്നിവയുടെ മോഷണത്തിലും ഉമാശങ്കർ ഉൾപ്പെട്ടിരുന്നെങ്കിലും പരാതികൾ ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. മങ്കരയിൽ പഞ്ചായത്തംഗമടക്കം എട്ടുപേർക്ക് കോവിഡ് പത്തിരിപ്പാല: മങ്കര പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ ആൻറിജൻ പരിശോധനയിൽ ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നു പേർ ഇനിയും രോഗമുക്തരായിട്ടില്ല. പുതിയതായി അഞ്ചു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മങ്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരടക്കം 66 പേർക്കാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. പഞ്ചായത്തംഗത്തിൻെറ ഉറവിടം വ്യക്തമല്ല. പഞ്ചായത്തംഗത്തിൻെറ സമ്പർക്കത്തിൽ പെട്ടവരെ വെള്ളിയാഴ്ച പരിശോധനക്ക് വിധേയരാക്കും. പഞ്ചായത്തിൻെറ പ്രവർത്തനം രണ്ടു ദിവസം ഭാഗികമായി നിയന്ത്രിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ്. ജിൻസി അറിയിച്ചു. MUST ........... മാലിന്യ കൂമ്പാരം ശ്രമദാനത്തിലൂടെ മാറ്റി പുതുപ്പള്ളിതെരുവ്: ക്ലീൻ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടീം വെൽഫെയർ വളൻറിയേഴ്സ് വെണ്ണക്കര റോഡിൽ നൂർഗാർഡൻ ഭാഗത്തെ മാലിന്യ കൂമ്പാരം ശ്രമദാനത്തിലൂടെ മാറ്റി. പ്രദേശം നെറ്റ്കെട്ടി മറച്ച് മുനിസിപ്പാലിറ്റിയുടെ അറിയിപ്പ് ബോർഡും സ്ഥാപിച്ചു. സേവന പ്രവർത്തനങ്ങൾക്ക് വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് പി. ലുഖ്മാൻ, മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എം. കാജാ ഹുസൈൻ, യൂനിറ്റ് ഭാരവാഹികളായ ഫൈസൽ അലി, ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.